യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നു തുടങ്ങും
BY Sumeera SMR2 March 2016 3:48 AM GMT
Sumeera SMR2 March 2016 3:48 AM GMT
തിരുവനന്തപുരം: യുഡിഎഫിലെ സീറ്റ്വിഭജന ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. മുസ്ലിം ലീഗ്, കേരളാ കോണ്‍ഗ്രസ്(എം), ആര്‍എസ്പി, ജെഡിയു, കേരളാ കോണ്‍ഗ്രസ്(ജേക്കബ്) എന്നിവരാണ് യുഡിഎഫില്‍ നിലവിലുള്ള ഘടകകക്ഷികള്‍.
കേരളാ കോണ്‍ഗ്രസ്(ബി) മുന്നണിവിടുകയും സിഎംപി, ജെഎസ്എസ് എന്നിവരെ പുറത്താക്കുകയും ചെയ്ത സാഹചര്യത്തില്‍ അവര്‍ കൈവശം വച്ചിരുന്ന എട്ടു സീറ്റുകളിലും ഘടകകക്ഷികള്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് എമ്മും രണ്ടു സീറ്റ് വീതം കൂടുതല്‍ ചോദിച്ചിട്ടുണ്ട്. ആര്‍എസ്പി ആറു സീറ്റും ജെഡിയു 9 സീറ്റുമാണ് ആവശ്യപ്പെടുന്നത്.
കൊല്ലം, കുണ്ടറ സീറ്റുകളിലൊന്നാണ് ആര്‍എസ്പി ലക്ഷ്യമിടുന്നത്. സീറ്റുകളെ ചൊല്ലി പിളര്‍പ്പിന്റെ വക്കിലെത്തി നില്ക്കുന്ന കേരളാ കോണ്‍ഗ്രസ് എമ്മിനും നിലവിലെ പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ അധികസീറ്റ് ആവശ്യപ്പെട്ടേ മതിയാവൂ. കഴിഞ്ഞതവണ ആകെ ലഭിച്ച 15 സീറ്റുകളില്‍ നാലെണ്ണത്തില്‍ മല്‍സരിച്ച പി ജെ ജോസഫ് വിഭാഗം ഇത്തവണ ആറു സീറ്റാണ് കെ എം മാണിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സിഎംപിക്കും ജെഎസ്എസ്സിനും ഒാരോ സീറ്റുവീതം നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. അതേസമയം, സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന കടുത്ത നിലപാടിലാണ് കോണ്‍ഗ്രസ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പരസ്യചര്‍ച്ചയ്ക്ക് താനില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന് അറിയിച്ചു. കോണ്‍ഗ്രസിന്റെ പ്രശ്നങ്ങള്‍ എല്ലാവരും മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കേരളാ കോണ്‍ഗ്രസ്(ബി) മുന്നണിവിടുകയും സിഎംപി, ജെഎസ്എസ് എന്നിവരെ പുറത്താക്കുകയും ചെയ്ത സാഹചര്യത്തില്‍ അവര്‍ കൈവശം വച്ചിരുന്ന എട്ടു സീറ്റുകളിലും ഘടകകക്ഷികള്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് എമ്മും രണ്ടു സീറ്റ് വീതം കൂടുതല്‍ ചോദിച്ചിട്ടുണ്ട്. ആര്‍എസ്പി ആറു സീറ്റും ജെഡിയു 9 സീറ്റുമാണ് ആവശ്യപ്പെടുന്നത്.
കൊല്ലം, കുണ്ടറ സീറ്റുകളിലൊന്നാണ് ആര്‍എസ്പി ലക്ഷ്യമിടുന്നത്. സീറ്റുകളെ ചൊല്ലി പിളര്‍പ്പിന്റെ വക്കിലെത്തി നില്ക്കുന്ന കേരളാ കോണ്‍ഗ്രസ് എമ്മിനും നിലവിലെ പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ അധികസീറ്റ് ആവശ്യപ്പെട്ടേ മതിയാവൂ. കഴിഞ്ഞതവണ ആകെ ലഭിച്ച 15 സീറ്റുകളില്‍ നാലെണ്ണത്തില്‍ മല്‍സരിച്ച പി ജെ ജോസഫ് വിഭാഗം ഇത്തവണ ആറു സീറ്റാണ് കെ എം മാണിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സിഎംപിക്കും ജെഎസ്എസ്സിനും ഒാരോ സീറ്റുവീതം നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. അതേസമയം, സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന കടുത്ത നിലപാടിലാണ് കോണ്‍ഗ്രസ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പരസ്യചര്‍ച്ചയ്ക്ക് താനില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന് അറിയിച്ചു. കോണ്‍ഗ്രസിന്റെ പ്രശ്നങ്ങള്‍ എല്ലാവരും മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT