Sports

കോസ്റ്ററിക്കയെ മുക്കി അമേരിക്കയുടെ തിരിച്ചുവരവ്

ചിക്കാഗോ: തകര്‍പ്പന്‍ ജയവുമായി ആതിഥേയരായ അമേരി ക്ക കോപ അമേരിക്കയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി. ഇന്നലെ നടന്ന ഗ്രൂപ്പ് എയിലെ രണ്ടാംറൗണ്ട് മല്‍സരത്തില്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളായ കോസ്റ്ററിക്കയെ അമേരിക്ക എതിരില്ലാത്ത നാലു ഗോളുകള്‍ക്കു മുക്കുകയായിരുന്നു.
ആദ്യമല്‍സരത്തില്‍ കൊളംബിയയോട് 0-2നു തോറ്റതിനാല്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ അമേരിക്കയ്ക്ക് ജയം അനിവാര്യമായിരു ന്നു. ആധികാരിക ജയത്തോടെ തന്നെയാണ് അമേരിക്ക ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കിയത്.
സൂപ്പര്‍ താരം ക്ലിന്റ് ഡെംസി (ഒമ്പതാം മിനിറ്റ്), ജെര്‍മെയ്ന്‍ ജോണ്‍സ് (37), ബോബി വുഡ് (42), ഗ്രഹാം സൂസി (87) എന്നിവരാണ് അമേരിക്കയുടെ സ്‌കോറര്‍മാര്‍. ആര്‍പ്പുവിളിച്ച സ്വന്തം കാണികള്‍ക്കു മുന്നില്‍ പെനല്‍റ്റിയിലൂടെയാണ് ഡെംസി അമേരിക്കയുടെ അക്കൗണ്ട് തുറന്നത്. ദേശീയ ജഴ്‌സിയില്‍ താരം ഇതോടെ 50 ഗോളുകളെന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്തു.
ശക്തമായ പ്രതിരോധ ലൈനപ്പുള്ള കോസ്റ്ററിക്ക ഇന്നലെ അമേരിക്കയ്‌ക്കെതിരേ തീര്‍ത്തും നിറംമങ്ങി.
അമേരിക്ക രണ്ടാം ഗോളും നേടിയതോടെ കോസ്റ്ററിക്ക ന്‍ പ്രതിരോധം പാടെ തകരുകയായിരുന്നു.
Next Story

RELATED STORIES

Share it