Sub Lead

കേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ് കള്ളവോട്ട് പരാതി

കേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ് കള്ളവോട്ട് പരാതി
X

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കള്ളവോട്ട് നടന്നെന്ന് പരാതി. 16 കള്ളവോട്ട് പരാതികളാണ് വിവിധ ജില്ലകളില്‍ നിന്നായി ഉയര്‍ന്നത്. പത്തനംതിട്ട മണ്ഡലത്തില്‍ മാത്രം ഏഴ് കള്ളവോട്ട് പരാതികളാണ് ഉണ്ടായത്. ഇടുക്കിയില്‍ ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമിച്ചത് രണ്ട് പേരെ പോളിംഗ് ഉദ്യോഗസ്ഥര്‍ തടഞ്ഞു.

പത്തനംതിട്ടയില്‍ രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ കള്ളവോട്ട് പരാതി ഉയര്‍ന്നു. ആനപ്പാറയില്‍ ഹസ്സന്‍ ബീവി വോട്ട് ചെയ്യാനെത്തിയപ്പോള്‍ മറ്റാരോ വോട്ട് ചെയ്തിരുന്നു. അടൂര്‍ മണക്കാലയില്‍ ലാലി യോഹന്നാന്റെ വോട്ടാണ് മറ്റാരോ ചെയ്തത്. സംഭവത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി പ്രതിഷേധിച്ചു. തിരുവല്ല, ഓമല്ലൂര്‍, അടൂര്‍, വെട്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നും കള്ളവോട്ട് പരാതി ഉയര്‍ന്നു.

ഇടുക്കിയില്‍ ഖജനാപ്പറയില്‍ മുരുകന്‍ മൂക്കന്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ മറ്റൊരാള്‍ വോട്ട് രേഖപ്പെടുത്തി. കരിമണ്ണൂരില്‍ രണ്ട് കള്ളവോട്ട് പരാതികളാണ് ഉയര്‍ന്നത്. കരിമണ്ണൂര്‍ സ്വദേശികളായ ജെസ്സി ജോസ്, ഷാജു മാത്യു എന്നിവരുടെ വോട്ടാണ് മറ്റാരോ ചെയ്തത്. ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു. ആറാം മൈല്‍ സ്വദേശി ബിജുവിനെയാണ് യുഡിഎഫ് ബൂത്ത് ഏജന്റ്മാര്‍ പിടികൂടിയത്.

തിരുവനന്തപുരത്ത് കുന്നുകുഴിയില്‍ രണ്ട് കള്ളവോട്ട് പരാതികളാണ് ഉണ്ടായത്. രാജേഷ്, തങ്കപ്പന്‍ എന്നിവരുടെ വോട്ടുകള്‍ മറ്റൊരോ ചെയ്തു. മണക്കാട് സ്‌കൂളിലെ പി രാജേഷിന്റെ വോട്ടും മറ്റാരോ ചെയ്തു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ പോത്തന്‍കോട് മേരി മാതാ സ്‌കൂളില്‍ ലളിതാമ്മയുടെ വോട്ടും മറ്റാരോ ചെയ്തു. മലപ്പുറത്തെ പെരിന്തല്‍മണ്ണയിലും തൃശൂര്‍ ഒല്ലൂരും കള്ളവോട്ട് പരാതി ഉയര്‍ന്നു. ഇടുക്കിയില്‍ രണ്ടിടത്ത് ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമിച്ചത് പോളിംഗ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ചെമ്മണ്ണാറിലും കുമ്പപ്പാറയിലുമാണ് തമിഴ്‌നാട്ടില്‍ വോട്ട് ചെയ്തവര്‍ ഇവിടെയും വോട്ട് ചെയ്യാന്‍ ശ്രമിച്ചത്. ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടില്ല.



Next Story

RELATED STORIES

Share it