Flash News

ഹിമാചലില്‍ റെക്കോഡ് പോളിങ്‌



ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 74 ശതമാനം പേര്‍ വോട്ട് ചെയ്തു. സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇത് റെക്കോഡാണ്. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത്. അന്ന് 73.5 ശതമാനം പേര്‍ വോട്ട് ചെയ്തിരുന്നുവെന്ന് ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സന്ദീപ് സക്‌സേന പറഞ്ഞു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 64.45 ശതമാനമായിരുന്നു പോളിങ്. ഡിസംബര്‍ 18ന് ഫലമറിയാം.
Next Story

RELATED STORIES

Share it