Flash News

ജനരക്ഷായാത്ര ലക്ഷ്യം വയ്ക്കുന്നത് കേരളത്തിലെ മുസ്‌ലിം ഭീകരതയും സിപിഎമ്മിന്റെ അസഹിഷ്ണുതയും: വി മുരളീധരന്‍

ജനരക്ഷായാത്ര ലക്ഷ്യം വയ്ക്കുന്നത് കേരളത്തിലെ മുസ്‌ലിം ഭീകരതയും സിപിഎമ്മിന്റെ അസഹിഷ്ണുതയും: വി മുരളീധരന്‍
X


ബിജെപി കേരളത്തില്‍ നടത്തുന്ന രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ജനരക്ഷായാത്രയില്‍ സിപിഎമ്മിന്റെ അസഹിഷ്ണുതയും മുസ്‌ലിം തീവ്രവാദയും മുഖ്യവിഷയമാക്കുമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. സിപിഎം, കോണ്‍ഗ്രസ്സ് ഭരണങ്ങളില്‍ കേരളത്തില്‍ മുസ്‌ലിം തീവ്രവാദം വര്‍ധിച്ചു വരികയാണെന്ന് മുരളീധരനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന് കേരള രാഷ്ട്രീയത്തില്‍ സ്വാധീനമുണ്ടാക്കാന്‍ സിപിഎം ഭരണവും കോണ്‍ഗ്രസ്സ് ഭരണവും അവസരമൊരുക്കിയെന്നും മുരളീധരന്‍ പറയുന്നു. 'ലൗ ജിഹാദ് മാത്രമല്ല, ഇസ്‌ലാമിക് സ്റ്റേറ്റിലെ കേരളരത്തിലെ ചെറുപ്പക്കാരുടെ സ്വാധീനവും കശ്മീരിലെ ഭീകര ക്യാംപുകളിലേക്ക് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുന്നതും കേരളത്തിലെ പരിശീലന ക്യാംപുകളെക്കുറിച്ചും ചര്‍ച്ചാവിഷയമാക്കും. അതിനു പുറമെ കേരളത്തില്‍ സിപിഎം നടത്തുന്ന അസഹിഷ്ണുതയും ചര്‍ച്ചയാക്കും. ബിജെപി ഉള്‍പ്പെടെയള്ള മറ്റു പാര്‍ട്ടികളെ സിപിഎം ശക്തിമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ അനുവദിക്കില്ല. സിപിഎം അധികാരത്തിലേറിയ ശേഷം ഇടതു അനുകൂലികളല്ലാത്തവരെ നിരന്തരം സ്ഥലം മാറ്റുകയാണ്'-മുരളീധരന്‍ പറഞ്ഞു.

[related]
Next Story

RELATED STORIES

Share it