ചെറുശേരി സൈനുദ്ദീന്‍ മുസ്ലിയാര് അന്തരിച്ചു
BY ajay G.A.G18 Feb 2016 4:25 AM GMT
X
ajay G.A.G18 Feb 2016 4:25 AM GMT
കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസ്ലിയാര് (72) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. മൃതദേഹം 12മുതല്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വൈകിട്ട് 4.30ന് ദാറുല്‍ഹുദാ അങ്കണത്തില്‍ ഖബറടക്കും.
ഖാസിയാരകം കുടുംബത്തില്‍ ചെറുശ്ശേരി മുഹമ്മദ് മുസ് ല്യാര് പാത്തുമ്മുണ്ണി ദമ്പതികളുടെ ഏകമകനായി 1937ല്‍ ജനിച്ചു. മഞ്ചേരി, ചാലിയം എന്നീ ദര്‍സുകളില്‍ മതപഠനം നടത്തി. ചെറുപ്രായത്തില്‍ തന്നെ മുദരിസായി സേവനരംഗത്ത് പ്രവേശിച്ചു.
കൊണ്ടോട്ടി കോടങ്ങാട് ജുമാമസ്ജിദില്‍ 20 വര്‍ഷത്തോളം മുദരിസായിരുന്നു.18 വര്‍ഷത്തോളം ചെമ്മാട് ജുമാമസ്ജിദില്‍ മുദരിസായിരുന്നു. 1994 മുതല്‍ ചെമ്മാട് ദാറുല്‍ ഹുദയില്‍ സേവനമനുഷ്ഠിച്ചു.
പിന്നീട് ദാറുല്‍ ഹുദയുടെ പ്രിന്‍സിപ്പല്‍ സ്ഥാനത്തെത്തി. ദാറുല്‍ ഹുദാ ഇസ് ലാമിക് യൂനിവേഴിസിറ്റിയായി ഉയര്‍ന്നപ്പോള്‍ അതിന്റെ പ്രൊ ചാന്‍സലറായി.
സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ്, പരീക്ഷാ ബോര്‍ഡ് ചെയര്മാന്, സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ്, സുപ്രഭാതം രക്ഷാധികാരി, താനൂര്‍ ഇസ് ലാഹുല്‍ ഉലൂം അറബിക് കോളജ് മാനേജര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്്്. നിരവധി മഹല്ലുകളിലെ ഖാസിയായിരുന്നു.
ഭാര്യമാര്‍: മറിയുമ്മ, ഖദീജ. മക്കള്‍: റഫീഖ്(ഗള്‍ഫ്), മുഹമ്മദ് സാദിഖ്, ഫാത്വിമ, റൈഹാനത്ത്. മരുമക്കള്‍: ഇസ്മാഈല്‍ ഫൈസി, സൈനുല്‍ ആബിദീന്‍.
ഖാസിയാരകം കുടുംബത്തില്‍ ചെറുശ്ശേരി മുഹമ്മദ് മുസ് ല്യാര് പാത്തുമ്മുണ്ണി ദമ്പതികളുടെ ഏകമകനായി 1937ല്‍ ജനിച്ചു. മഞ്ചേരി, ചാലിയം എന്നീ ദര്‍സുകളില്‍ മതപഠനം നടത്തി. ചെറുപ്രായത്തില്‍ തന്നെ മുദരിസായി സേവനരംഗത്ത് പ്രവേശിച്ചു.
കൊണ്ടോട്ടി കോടങ്ങാട് ജുമാമസ്ജിദില്‍ 20 വര്‍ഷത്തോളം മുദരിസായിരുന്നു.18 വര്‍ഷത്തോളം ചെമ്മാട് ജുമാമസ്ജിദില്‍ മുദരിസായിരുന്നു. 1994 മുതല്‍ ചെമ്മാട് ദാറുല്‍ ഹുദയില്‍ സേവനമനുഷ്ഠിച്ചു.
പിന്നീട് ദാറുല്‍ ഹുദയുടെ പ്രിന്‍സിപ്പല്‍ സ്ഥാനത്തെത്തി. ദാറുല്‍ ഹുദാ ഇസ് ലാമിക് യൂനിവേഴിസിറ്റിയായി ഉയര്‍ന്നപ്പോള്‍ അതിന്റെ പ്രൊ ചാന്‍സലറായി.
സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ്, പരീക്ഷാ ബോര്‍ഡ് ചെയര്മാന്, സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ്, സുപ്രഭാതം രക്ഷാധികാരി, താനൂര്‍ ഇസ് ലാഹുല്‍ ഉലൂം അറബിക് കോളജ് മാനേജര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്്്. നിരവധി മഹല്ലുകളിലെ ഖാസിയായിരുന്നു.
ഭാര്യമാര്‍: മറിയുമ്മ, ഖദീജ. മക്കള്‍: റഫീഖ്(ഗള്‍ഫ്), മുഹമ്മദ് സാദിഖ്, ഫാത്വിമ, റൈഹാനത്ത്. മരുമക്കള്‍: ഇസ്മാഈല്‍ ഫൈസി, സൈനുല്‍ ആബിദീന്‍.
Next Story
RELATED STORIES
അബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMTറഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി...
2 May 2024 7:50 AM GMT