Flash News

ഘര്‍വാപസി പീഡന കേന്ദ്രത്തിലെ ശ്രീജേഷിന്റെ അറസ്റ്റ് ; ഗൗരവത്തിലെടുക്കാതെ പോലിസ്



മലപ്പുറം: തൃപ്പൂണിത്തുറ ഉദയംപേരൂര്‍ കണ്ടനാട് ശിവശക്തി യോഗാ കേന്ദ്രത്തിലെ സഹായിയായ ശ്രീജേഷിന്റെ(27) അറസ്റ്റില്‍ യാതൊരു ഗൗരവവും കാണിക്കാതെ പോലിസ്. എടവണ്ണ പത്തപ്പിരിയം വായനശാലപ്പടിയിലെ കാരാട്ട്കുളങ്ങര ശ്രീജേഷിന്റെ അറസ്റ്റാണ് എടവണ്ണ പോലിസ് ഇപ്പോഴും ഗൗരവത്തിലെടുക്കാതിരിക്കുന്നത്. കഴി ഞ്ഞ 26ന് ശ്രീജേഷിനെ അറസ്റ്റ് ചെയ്തിട്ടും വീട് പരിശോധിക്കാനോ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനോ പോലിസ് ഒരാഴ്ചയായിട്ടും ശ്രമിച്ചിട്ടില്ല. സംഭവദിവസം രാത്രി തന്നെ പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശ്രീജേഷിന്റെ വീട് സന്ദര്‍ശിക്കുകയും വീട്ടുകാരുമായി സംസാരിക്കുകയും ചെയ്്തിരുന്നു. ഇതും പോലിസ് അറിഞ്ഞിട്ടില്ല. എടവണ്ണ സ്റ്റേഷനില്‍ നിന്നും വെറും രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് പ്രതിയുടെ വീട്. എന്നിട്ടും പേരിനുപോലും അന്വേഷണം നടത്തിയിട്ടില്ല. മുസ്‌ലിം സമുദായത്തിലെ വ്യക്തിയാണെങ്കില്‍ പോലിസിന്റെ നിരന്തരം സന്ദര്‍ശനവും ഭീഷണിയും പതിവാകുമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.  സംഘപരിവാരത്തിന്റെ പേരിലുള്ള പീഡന കേന്ദ്രത്തില്‍ ആറ് മാസം മുമ്പാണ് ശ്രീജേഷ് എത്തുന്നത്. പഠനസമയത്തു തന്നെ പ്രദേശത്തെ മുസ്‌ലിം പെണ്‍കുട്ടികളെ വശീകരിക്കുന്ന സ്വഭാവമായിരുന്നുവെന്നാണ് വിവരം.  എടവണ്ണയിലെ ഒരു സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്നതിനിടെ ഒരു മുസ്‌ലിം സ്ത്രീയുമായി പ്രേമത്തിലായിരുന്നു. ഇസ്‌ലാം മതം പഠിക്കാനെന്ന രൂപേണ മതപഠന സ്ഥാപനങ്ങളെ  സമീപിച്ചിരുന്നു. എന്നാല്‍, തീവ്ര ഹൈന്ദവ വിശ്വാസിയാണെന്നും ഇസലാം മതം പഠിക്കാനുള്ള ആഗ്രഹം തട്ടിപ്പാണെന്നും നാട്ടുകാര്‍ സ്ഥാപന ഭാരവാഹികളെ അറിയിച്ചതോടെ പ്രവേശനം നല്‍കിയിരുന്നില്ല.  ശ്രീജേഷ് വീട്ടില്‍ നിന്നും മാറി നിന്നതോടെ ബന്ധുക്കള്‍ ഹേബിയസ് കോ ര്‍പസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരായി. പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം പോവുകയാണെന്ന് പോലിസ് സാന്നിധ്യത്തില്‍ അറിയിച്ചു. ബന്ധുവിനൊപ്പം ശിവശക്തി കേന്ദ്രത്തിലെത്തുന്നത്. അതേസമയം, ശ്രീജേഷിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ നിര്‍ദേശമൊന്നും ലഭിച്ചില്ലെന്നാണ് എടവണ്ണ പോലിസ് പറയുന്നത്
Next Story

RELATED STORIES

Share it