Sub Lead

മരിച്ചെന്നു കരുതി വീട്ടുകാര്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത യുവാവ് പാക് ജയിലില്‍

ഈയിടെ ഛവിയുടേതെന്ന പേരില്‍ ഒരു കത്ത് പാകിസ്താനിലെ ജയിലില്‍ നിന്നും ലഭിച്ചതായി വീട്ടുകാര്‍ പോലിസിനെ അറിയിക്കുകയായിരുന്നു. ഛവി ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞ വീട്ടുകാര്‍ അദ്ദേഹത്തിന്റെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്

മരിച്ചെന്നു കരുതി വീട്ടുകാര്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത യുവാവ് പാക് ജയിലില്‍
X

പാറ്റ്‌ന: മരിച്ചെന്നു കരുതി വീട്ടുകാര്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയതയുവാവ് പാക് ജയിലില്‍. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിഹാറിലെ ബക്‌സറില്‍ നിന്നും കാണാതായ 30 കാരനാണ് പാകിസ്താനിലെ ജയിലിലുള്ളതായി വിവരം ലഭിച്ചത്. മരിച്ചെന്ന് വീട്ടുകാര്‍ കരുതിയിരിക്കുമ്പോഴാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാളുടെ കത്ത് വന്നത്. ഖിലാഫത്പൂര്‍ നിവാസിയായ ഛവി എന്നയുവാവിനെയാണ് ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്. ഛവിയെ 18 വയസുള്ളപ്പോഴാണ് കാണാതാകുന്നത്. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. കാണാതായ സമയത്ത് ഛവി മാനസിക പ്രതിസന്ധി നേരിട്ടിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. ഛവിയുടെ തിരോധാനത്തെ തുടര്‍ന്ന് പോലിസില്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചുവരാതായപ്പോള്‍ മരിച്ചുവെന്ന് കരുതി ഛവിയുടെ അന്ത്യകര്‍മ്മങ്ങള്‍ വീട്ടുകാര്‍ നടത്തുകയും ചെയ്തു.

ഈയിടെ ഛവിയുടേതെന്ന പേരില്‍ ഒരു കത്ത് പാകിസ്താനിലെ ജയിലില്‍ നിന്നും ലഭിച്ചതായി വീട്ടുകാര്‍ പോലിസിനെ അറിയിക്കുകയായിരുന്നു. ഛവി ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞ വീട്ടുകാര്‍ അദ്ദേഹത്തിന്റെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ബിഹാറിലെ വീട്ടില്‍ നിന്ന് അപ്രത്യക്ഷനായതിന് ശേഷം അദ്ദേഹം എങ്ങനെ അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തി എന്ന സംശയവും വീട്ടുകാര്‍ പങ്കുവയ്ക്കുന്നുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നാണ് കത്ത് എത്തിയതെന്നും ഛവിയെ പാകിസ്താന്‍ എവിടെയാണ് തടവിലാക്കിയിരിക്കുന്നതെന്ന് കൃത്യമായി പറയുന്നില്ലെന്നും പോലിസ് പറഞ്ഞു. 12 വര്‍ഷത്തിനിടയില്‍ ഛവിയുടെ പിതാവ് മരിച്ചു. ഛവിയുടെ കത്ത് തന്നെയാണ് വന്നതെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാന്‍ പ്രാര്‍ഥിക്കുകയാണെന്നും അമ്മയും സഹോദരനും സഹോദരിയും പറഞ്ഞു.

Next Story

RELATED STORIES

Share it