Sub Lead

1500 യൂറോപ്യന്‍-അമേരിക്കന്‍ ജൂതന്‍മാര്‍ സൈപ്രസിലേക്ക് രക്ഷപ്പെട്ടു

1500 യൂറോപ്യന്‍-അമേരിക്കന്‍ ജൂതന്‍മാര്‍ സൈപ്രസിലേക്ക് രക്ഷപ്പെട്ടു
X

തെല്‍അവീവ്: ഇറാന്റെ ആക്രമണങ്ങളെ ഭയന്ന് 1,500 യൂറോപ്യന്‍-അമേരിക്കന്‍ ജൂതന്‍മാര്‍ ഇസ്രായേല്‍ വിട്ടു. ക്രൂയിസ് ഷിപ്പില്‍ കയറിയാണ് അഷ്‌ദോദ് തുറമുഖത്ത് നിന്ന് യൂറോപ്യന്‍ ജൂതന്‍മാര്‍ നാടുവിട്ടത്. വിദേശങ്ങളിലെ ജൂതന്‍മാരെ ഇസ്രായേലുമായി ബന്ധപ്പെടുത്തുന്ന ''ബര്‍ത്ത് റൈറ്റ്'' ഇസ്രായേല്‍ എന്ന പദ്ധതിയുടെ ഭാഗമായി എത്തിയവരാണ് സൈപ്രസിലേക്ക് രക്ഷപ്പെട്ടത്.


യൂറോപ്പിലെയും മറ്റും 18-26 വയസ് പ്രായമുള്ള ജൂതന്‍മാരെ ഇസ്രായേലിലേക്ക് സൗജന്യമായി കൊണ്ടുവരുന്ന പദ്ധതിയാണിത്. തുടര്‍ന്ന് ഇവരെ ഇസ്രായേലിന്റെ ''ദൈവിക'' ചരിത്രമെല്ലാം പഠിപ്പിക്കും. ഇങ്ങനെ വരുന്ന പലരും പിന്നീട് ഇസ്രായേലി സൈന്യത്തിന്റെ ഭാഗമാവുകയോ വിദേശത്ത് കാംപയിന്‍ നടത്തുകയോ വെസ്റ്റ്ബാങ്കില്‍ ഭൂമി മോഷ്ടിക്കുകയോ ചെയ്യും.

പക്ഷേ, ഇത്തവണ പദ്ധതിയുടെ ഭാഗമായി വന്നവരെല്ലാം തിരിച്ചുപോയി. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് 2,800 പേരാണ് ഈ പദ്ധതിയുടെ ഭാഗമായി ഇസ്രായേലില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം ഘട്ടംഘട്ടമായി തിരികെ പോയി. ഈ വര്‍ഷം വരാനിരുന്ന 4,400 പേര്‍ ഒഴിവാകുകയും ചെയ്തിട്ടുണ്ട്. തെല്‍അവീവില്‍ എത്തിയ സന്തോഷമുണ്ടായിരുന്നെങ്കിലും ബോംബ് സ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് ഭയന്നു പോയെന്ന് യുഎസിലെ മേരിലാന്‍ഡില്‍ നിന്നുള്ള സെവെര്‍ എന്ന യുവതി പറഞ്ഞു.

Next Story

RELATED STORIES

Share it