Latest News

റിയാസ് മൗലവി കൊലക്കേസ്; വിധി പറയുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി

മാർച്ച് ഏഴിന് വിധി പറയും

റിയാസ് മൗലവി കൊലക്കേസ്; വിധി പറയുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി
X

കാസര്‍കോട്: മദ്‌റസാധ്യാപകന്‍ ചൂരി റിയാസ് മൗലവിയെ പള്ളിയിലെ കിടപ്പുമുറിയില്‍ കയറി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിധിപ്രസ്താവിക്കുന്നത് മാര്‍ച്ച് ഏഴിലേക്ക് മാറ്റി. ചൂരിയിലെ മദ്‌റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി(27)യെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പ്രസ്താവിക്കാനിരുന്നതായിരുന്നു. കേസ് പരിഗണിക്കുന്ന കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണന്‍ അവധിയിലായതിനാലാണ് കേസ് മാറ്റിയത്.

2019ലാണ് കേസിന്റെ വിചാരണ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ആരംഭിച്ചത്. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കൊവിഡും കാരണം പലതവണ മാറ്റിവച്ച കേസ് ഇതുവരെ ഏഴ് ജഡ്ജിമാരാണ് പരിഗണിച്ചത്. കേസിന്റെ വിചാരണയും അന്തിമവാദവും തുടര്‍ നടപടികളും കോടതി പൂര്‍ത്തിയാക്കിയിരുന്നു. ഡിഎന്‍എ പരിശോധനാ ഫലമടക്കം 50ലേറെ രേഖകള്‍ പോലിസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 97 സാക്ഷികളെ കോടതി വിസ്തരിച്ചു.

2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് പഴയ ചൂരി പള്ളിയിലെ താമസമുറിയില്‍ കയറി റിയാസ് മൗലവിയെ ആര്‍എസ്എസുകാരായ പ്രതികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കേസില്‍ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യം നടന്ന് മൂന്ന് ദിവസത്തിനകം തന്നെ പിടിയിലായ പ്രതികള്‍ ഏഴ് വര്‍ഷമായി ജയിലിലാണ്. ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Next Story

RELATED STORIES

Share it