Latest News

ഗസയില്‍ ഇസ്രായേല്‍ നടത്തുന്നത് 'ഉന്മൂലനം': യുഎന്‍ റിപോര്‍ട്ട്

വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഇസ്രായേലി സൈനികര്‍ നടത്തിയ ആക്രമണങ്ങളും അവിടത്തെ വിദ്യാര്‍ഥികള്‍ നേരിടേണ്ടി വരുന്ന പീഡനങ്ങളും വിദഗ്ദര്‍ ചൂണ്ടിക്കാട്ടി

ഗസയില്‍ ഇസ്രായേല്‍ നടത്തുന്നത് ഉന്മൂലനം: യുഎന്‍ റിപോര്‍ട്ട്
X

വാഷിങ്ടണ്‍: ഗസയിലെ സ്‌കൂളുകളിലും മതകേന്ദ്രങ്ങളിലും അഭയം തേടുന്ന സാധാരണക്കാരെ കൊലപ്പെടുത്തിക്കൊണ്ട് ഇസ്രായേല്‍ 'ഉന്മൂലനം' നടത്തുകയാണെന്ന് യുഎന്‍ വിദഗ്ധര്‍. ഇത് ഫലസ്തീന്‍ ജീവിതം ഇല്ലാതാക്കാനുള്ള ആസൂത്രിതമായ പ്രചാരണത്തിന്റെ ഭാഗമാണെന്നും ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്റെ റിപോര്‍ട്ടില്‍ പറയുന്നു. സ്‌കൂളുകളിലും മതസ്ഥലങ്ങളിലും അഭയം പ്രാപിച്ച സാധാരണക്കാരെ കൊലപ്പെടുത്തിയതിലൂടെ, ഇസ്രായേല്‍ മനുഷ്യരാശിക്കെതിരായ ഉന്മൂലന കുറ്റകൃത്യമാണ് ചെയ്തതെന്ന് റിപോര്‍ട്ട് വ്യക്തമാക്കി.

അന്താരാഷ്ട്ര നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മതപരവും സാംസ്‌കാരികവുമായ സ്ഥലങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ കമ്മീഷന്‍ പരിശോധിച്ചു. ഗസയിലെ 90 ശതമാനത്തിലധികം സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കെട്ടിടങ്ങളും പകുതിയിലധികം മതപരവും സാംസ്‌കാരികവുമായ സ്ഥലങ്ങളും ഇസ്രായേല്‍ നശിപ്പിച്ചതായി കമ്മീഷന്‍ റിപോര്‍ട്ടില്‍ പറഞ്ഞു.

'ഗസയിലെ ഫലസ്തീന്‍ ജീവിതത്തെ ഇല്ലാതാക്കാന്‍ ഇസ്രായേല്‍ ഒരു സംഘടിത പ്രചാരണം നടത്തുന്നുണ്ടെന്നതിന്റെ കൂടുതല്‍ സൂചനകള്‍ ഞങ്ങള്‍ കാണുന്നു,' ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്റെ അധ്യക്ഷയും മുന്‍ യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുമായ നവി പിള്ള പറഞ്ഞു. ഫലസ്തീന്‍ ജനതയുടെ വിദ്യാഭ്യാസ, സാംസ്‌കാരിക, മതപരമായ ജീവിതത്തെ ഇസ്രായേല്‍ ലക്ഷ്യമിടുന്നത് ഇന്നത്തെയും വരും തലമുറകളെയും ദോഷകരമായി ബാധിക്കുകയും സ്വയം നിര്‍ണ്ണയത്തിനുള്ള അവരുടെ അവകാശത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ സംവിധാനങ്ങള്‍ തകര്‍ന്നടിഞ്ഞ സംഭവം ഗസയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ലെന്ന് റിപോര്‍ട്ട് കണ്ടെത്തി. വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഇസ്രായേലി സൈനികര്‍ നടത്തിയ ആക്രമണങ്ങളും അവിടത്തെ വിദ്യാര്‍ഥികള്‍ നേരിടേണ്ടി വരുന്ന പീഡനങ്ങളും വിദഗ്ദര്‍ ചൂണ്ടിക്കാട്ടി. ആക്ടിവിസ്റ്റുകളെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേല്‍ അധികാരികള്‍ വനിതാ അധ്യാപകരെയും വിദ്യാര്‍ഥികളെയും പ്രത്യേകിച്ച് ലക്ഷ്യം വക്കുകയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it