Latest News

ഇസ്രായേലില്‍ ഇറാന്റെ കനത്ത ബോംബാക്രമണം

ഇസ്രായേലില്‍ ഇറാന്റെ കനത്ത ബോംബാക്രമണം
X

തെഹ്‌റാന്‍: ഇസ്രായേല്‍ തുടര്‍ച്ചയായി രാജ്യത്തിനെതിരേ നടത്തിയ ആക്രമണത്തിന് പ്രതികാരമായി, ബുധനാഴ്ച രാത്രിയില്‍ അധിനിവേശ ഫലസ്തീനിലെ ഇസ്രായേല്‍ ലക്ഷ്യങ്ങളിലേക്ക് ഇറാന്‍ നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു.

ആക്രമണത്തിനു മുമ്പ്, ഇറാന്റെ നേതാവ് സയ്യിദ് അലി ഖാംനഈ എക്‌സില്‍ ഒരു പോസ്റ്റ് കുറിച്ചു. 'നമ്മള്‍ ഭീകര സയണിസ്റ്റ് രാഷ്ട്രത്തിനെതിരേ ശക്തമായി പ്രതികരിക്കണം... സയണിസ്റ്റുകളുമായി ഞങ്ങള്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല' എന്ന് കുറിപ്പില്‍ അദ്ദേഹം പ്രഖ്യാപിച്ചു. ഏറ്റുമുട്ടലിനോടുള്ള ഇറാന്റെ പ്രതിബദ്ധതയും യുഎസ് ഭീഷണികള്‍ക്ക് വഴങ്ങാതിരിക്കാനുള്ള നിശ്ചയദാര്‍ഢ്യവും ഉറപ്പിക്കുന്നതാണ് ഖാംനഈയുടെ പ്രഖ്യാപനം.

ഇറാനിയന്‍ ബാലിസ്റ്റിക് മിസൈലുകളുടെ ആദ്യ തരംഗത്തിന്റെ വരവിനെ സൂചിപ്പിക്കുന്ന സൈറണുകള്‍ പ്രാദേശിക സമയം പുലര്‍ച്ചെ 12:40 ന് ഇസ്രായേല്‍ അധിനിവേശ നഗരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും മുഴങ്ങി. മുന്നറിയിപ്പ് സംവിധാനത്തിലെ തകരാറുകള്‍ കാരണം അഭയകേന്ദ്രങ്ങളിലേക്ക് ഓടിയെത്തിയ കുടിയേറ്റക്കാര്‍ വ്യാപകമായ തോതില്‍ പരിഭ്രാന്തരായി. മുന്‍കൂര്‍ മുന്നറിയിപ്പില്ലാതെയാണ് റോക്കറ്റുകള്‍ പതിച്ചതെന്ന് ചിലര്‍ പറഞ്ഞു.

ആദ്യ ബാച്ചില്‍ 20 മുതല്‍ 30 വരെ ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ കണക്കാക്കി. ചൊവ്വാഴ്ച മുഴുവന്‍ നടന്ന ചെറിയ തോതിലുള്ള ആക്രമണങ്ങളെ തുടര്‍ന്നാണ് ഈ വലിയ ആക്രമണം.

ഈ ആക്രമണങ്ങളില്‍ ഓരോ തരംഗത്തിലും ചെറിയ അളവില്‍ മിസൈലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, ഒന്നിലധികം പ്രത്യാഘാതങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അമാനിലെ ഇസ്രായേല്‍ മിലിറ്ററി ഇന്റലിജന്‍സ് ഡയറക്ടറേറ്റില്‍ നടന്ന ആക്രമണവും ഇതില്‍ ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച രാവിലെ തെല്‍ അവീവിലെ ഒരു ബേസില്‍ ആളുകളെ പാര്‍പ്പിച്ചിരുന്ന വലിയൊരു സംഭരണശാലയ്ക്കു നേരെ നടന്ന ആക്രമണം നേരിട്ടുള്ളതും കനത്തതുമായിരുന്നു.

ഈ പുതിയ ആക്രമണങ്ങളില്‍, തെക്ക് ഭാഗത്തുള്ള അഷ്ദോദിലും അല്‍ ഖുദ്സിലും മധ്യഭാഗത്തുള്ള ഷാരോണ്‍, സമരിയ നഗരവാസ കേന്ദ്രങ്ങളിലും ആഘാതങ്ങള്‍ രേഖപ്പെടുത്തിയതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഇറാന്‍ സൈന്യം വടക്കന്‍ അധിനിവേശ ഫലസ്തീനിലെ മെറോണ്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ബേസ് ആക്രമിച്ചതായും ഇറാനിയന്‍ ഫാര്‍സ് ന്യൂസ് ഏജന്‍സി വെളിപ്പെടുത്തി.

വടക്കന്‍ അധിനിവേശ ഫലസ്തീനിലെ മെറോണ്‍ പര്‍വതത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ഒരു തന്ത്രപ്രധാനമായ ഇസ്രായേലി സൈനിക താവളമാണ് മെറോണ്‍ ഫെസിലിറ്റി. വടക്കന്‍ മുന്നണിയിലെ ഇലക്ട്രോണിക് നിരീക്ഷണത്തിനും ആകാശ നിരീക്ഷണത്തിനുമുള്ള അധിനിവേശ സേനയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് ഈ സ്ഥലം.

ലെബ്‌നാനിലെയും സിറിയയിലെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ഈ താവളം നിര്‍ണായക പങ്ക് വഹിക്കുന്നു. കൂടാതെ റഡാറുകള്‍, ജാമിങ് സിസ്റ്റങ്ങള്‍, സൈനിക ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ ഇവിടെയുണ്ട്.

വടക്കന്‍ ലക്ഷ്യങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഇസ്രായേലിന്റെ ഇ41 ശൃംഖലയുടെ അവിഭാജ്യ ഘടകമാണിത്.

ഖൈബാര്‍ ഷെകാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും ഇസ്രായേലിന്റെ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ ആക്രമിച്ചതായും ഇറാനിയന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.

കൂടാതെ, തകരാറുള്ള ഇന്റര്‍സെപ്റ്ററുകള്‍ നിലത്തേക്ക് നീങ്ങി അജ്ഞാത വസ്തുവില്‍ ഇടിച്ചത് തെല്‍ അവീവില്‍ വലിയൊരു തീപിടിത്തത്തിന് കാരണമായി. ഇറാനിയന്‍ പ്രൊജക്ടൈലുകളെ തടയുന്നതിനായി വിക്ഷേപിച്ച ഇസ്രായേലി മിസൈലുകള്‍ പരാജയപ്പെടുകയും ഭൂമിയിലെ വസ്തുക്കളില്‍ ഇടിക്കുകയും ചെയ്ത മൂന്നാം സംഭവമാണിത്.

#WATCH | Circulating video documents the impact caused by an Iranian missile in Tel Aviv.

According to Israeli media, Iranian missiles impacted sites in Ashdod, al-Quds, Sharon, and Samaria.#Iran #Palestine pic.twitter.com/dZ4xlTb3aA

തെല്‍ അവീവ്, നെതന്യ, വെസ്റ്റ് ബാങ്ക് എന്നിവയുള്‍പ്പെടെ നിരവധി ജനവാസ കേന്ദ്രങ്ങളില്‍ സൈറണുകള്‍ മുഴങ്ങിയതോടെ, താമസിയാതെ രണ്ടാമത്തെ ആക്രമണവും നടന്നു. തെല്‍ അവീവിലും വടക്കന്‍ പ്രദേശങ്ങളിലുമുള്ള രണ്ട് ഇറാനിയന്‍ മിസൈലുകള്‍ ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതിനു പിന്നാലെ പുലര്‍ച്ചെ 1:30 ഓടെയാണ് ആക്രമണം നടന്നത്.

ഇന്റര്‍സെപ്റ്ററുകളുടെ അവശിഷ്ടങ്ങള്‍ അധിനിവേശ ഫലസ്തീനിലെ ഒന്നിലധികം പ്രദേശങ്ങളില്‍ തീപിടിത്തത്തിന് കാരണമായി. ഏകദേശം 20 കാറുകള്‍ക്ക് തീപിടിച്ചു.

തൊട്ടുപിന്നാലെ, 'സയണിസ്റ്റ് സൈന്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ അവസാനത്തിന്റെ ആരംഭത്തിന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു' എന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (IRGC) പ്രഖ്യാപിച്ചു,

ഇറാനെതിരായ ഇസ്രായേലി ആക്രമണത്തിന്റെയും തുടര്‍ന്നുള്ള ഇറാന്റെ പ്രത്യാക്രമണങ്ങളുടെയും തുടക്കത്തിനു ശേഷമുള്ള പത്താമത്തെ പ്രസ്താവനയില്‍, ഏറ്റവും പുതിയ ആക്രമണങ്ങളില്‍ ഒന്നാം തലമുറ ഫത്താഹ് മിസൈലുകള്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് വെളിപ്പെടുത്തി.

ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ കവചം വിജയകരമായി തുളച്ചുകയറുകയും ഇസ്രായേലി സൈനിക സ്ഥാനങ്ങള്‍ ആവര്‍ത്തിച്ച് ആക്രമിക്കുകയും ചെയ്ത ഉയര്‍ന്നതും ശക്തവുമായ ആയുധങ്ങളായിരുന്നു ഇവ.

ഫത്താഹ് മിസൈലുകളുടെ വിന്യാസം, 'തെല്‍ അവീവിന്റെ വഞ്ചനാപരമായ സഖ്യകക്ഷിക്കും യുദ്ധത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കും' ഇറാന്റെ ശക്തിയുടെ വ്യക്തമായ സന്ദേശമാണെന്ന്, അമേരിക്കയെ പരാമര്‍ശിച്ചുകൊണ്ട് ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് സൂചിപ്പിച്ചു.

അധിനിവേശ പ്രദേശങ്ങള്‍ക്ക് മുകളിലുള്ള ആകാശം ഇപ്പോള്‍ പൂര്‍ണമായും നമ്മുടെ നിയന്ത്രണത്തിലാണെന്ന് സംശയാതീതമായി തെളിയിച്ചു' എന്നാണ് ഏറ്റവും പുതിയ മിസൈല്‍ ആക്രമണത്തെ കുറിച്ച് ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് അവകാശപ്പെട്ടത്.

ഇറാന്റെ മിസൈല്‍ ശേഷികള്‍ക്ക് മുന്നില്‍ തെല്‍ അവീവിലെ താമസക്കാര്‍ ഇപ്പോള്‍ പ്രതിരോധം നഷ്ടപ്പെട്ടവരായി മാറിയിരിക്കുന്നു എന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് പ്രസ്താവന ഉപസംഹരിച്ചത്.

തെഹ്റാനിലെ ഡിസ്ട്രിക്റ്റ് 18ന് നേരെ ഇസ്രായേലി ഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്ന്, തെല്‍ അവീവിലെ നേവ്‌സെഡെക് പരിസരത്തുള്ള ഇസ്രായേലി കുടിയേറ്റക്കാര്‍ക്ക് ഇറാന്‍ സായുധ സേന ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

തെല്‍ അവീവിലെ ഏറ്റവും പഴക്കമേറിയതും പ്രതീകാത്മകമായി പ്രാധാന്യമുള്ളതുമായ ഒന്നാണ് നേവ് സെഡെക്. സയണിസ്റ്റ് ആഖ്യാനത്തില്‍ ഇതിന് സാംസ്‌കാരികവും ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ ആഴത്തിലുള്ള മൂല്യമുണ്ട്. കൂടാതെ ഇസ്രായേലി വ്യവഹാരങ്ങളില്‍ പലപ്പോഴും 'ആദ്യ സയണിസ്റ്റ് സ്വപ്‌നം' എന്നും നേവ് സെഡെക് വിശേഷിപ്പിക്കപ്പെടുന്നു. ഓരോ വര്‍ഷവും ആയിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒരു പ്രധാന സാംസ്‌കാരിക, വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് നേവ് സെഡെക്.

Next Story

RELATED STORIES

Share it