Latest News

കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് ഓഫീസര്‍ മരിച്ച സംഭവം; ആന്തരിക അവയവങ്ങള്‍ക്കെല്ലാം ക്ഷതമേറ്റു; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

കാളിമുത്തുവിന്റെ മകന്‍ അനില്‍കുമാറിന് വനം വകുപ്പില്‍ താല്‍കാലിക ജോലി നല്‍കാന്‍ തീരുമാനം

കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് ഓഫീസര്‍ മരിച്ച സംഭവം; ആന്തരിക അവയവങ്ങള്‍ക്കെല്ലാം ക്ഷതമേറ്റു; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്
X

പാലക്കാട്: കടുവാ സെന്‍സസിനിടെയുണ്ടായ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പുതൂര്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് ഉദ്യോഗസ്ഥന്‍ കാളിമുത്തുവിന്റെ മരണകാരണം ആന്തരിക രക്തസ്രാവമെന്ന് റിപോര്‍ട്ട്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. നട്ടെല്ലും വാരിയെല്ലും തകര്‍ന്ന നിലയിലാണ്. ആന്തരിക അവയവങ്ങള്‍ക്കെല്ലാം ക്ഷതമേറ്റു. ആന പിന്നില്‍ നിന്നും തുമ്പിക്കൈകൊണ്ട് എറിഞ്ഞതിന്റെ ക്ഷതങ്ങളും ശരീരത്തിലുണ്ട്. തുമ്പിക്കൈ കൊണ്ട് എറിഞ്ഞ ശേഷം കാട്ടാന നെഞ്ചില്‍ ചവിട്ടിയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലെ വിവരങ്ങള്‍.

കഴിഞ്ഞ ദിവസം അട്ടപ്പാടി പുതൂരിലാണ് ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തു കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാളിമുത്തു, പുതൂര്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആര്‍ കണ്ണന്‍, വനം വാച്ചര്‍ അച്ചുതന്‍ എന്നിവരുടെ മൂന്നംഗ സംഘമാണ് മുള്ളി വനമേഖലയില്‍ കടുവാ സെന്‍സസിനായെത്തിയത്. കാട്ടിനുള്ളിലെത്തിയ ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാളിമുത്തുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. അതേസമയം, കാളിമുത്തുവിന്റെ മകന്‍ അനില്‍കുമാറിന് വനം വകുപ്പില്‍ താല്‍കാലിക ജോലി നല്‍കാന്‍ തീരുമാനമായി. കൂടാതെ, കുടുംബത്തിന് ആദ്യഘട്ട നഷ്ടപരിഹാരത്തുക നാളെ കൈമാറുമെന്നും വനംവകുപ്പ് അറിയിച്ചു.

Next Story

RELATED STORIES

Share it