Latest News

ഭാര്യയെ ചപ്പാത്തിക്കോലുകൊണ്ട് അടിച്ചുകൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

വെള്ളം ചോദിച്ചപ്പോള്‍ കൊടുത്തില്ല

ഭാര്യയെ ചപ്പാത്തിക്കോലുകൊണ്ട് അടിച്ചുകൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍
X

ബെംഗളൂരു: ഭാര്യയെ ചപ്പാത്തിക്കോലുകൊണ്ട് അടിച്ചുകൊന്ന കേസില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ യുവതിയെ യുവാവുതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. വീണതാണെന്നാണ് യുവാവ് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്. എന്നാല്‍ മരിക്കുന്നതിന് മുമ്പ്, താന്‍ ആക്രമിക്കപ്പെട്ട വിവരം യുവതി ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. ചൊക്കസന്ദ്ര നിവാസികളായ പ്രീതി സിങ്(28), ഭര്‍ത്താവ് ചോട്ടാ ലാല്‍ സിങ്(32)എന്നിവര്‍ മധ്യപ്രദേശ് സ്വദേശികളാണ്. ഇവര്‍ ബെംഗളൂരുവിലെ ഫാക്ടറികളില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.

സെപ്റ്റംബര്‍ 24ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പ്രീതി വീട്ടിലെത്തിയപ്പോള്‍ ചോട്ടാ ലാല്‍ വെള്ളം ആവശ്യപ്പെട്ടു. എന്നാല്‍ പ്രീതി വെള്ളം നല്‍കാന്‍ വിസമ്മതിച്ചു. ഇതിനെ തുടര്‍ന്ന് വഴക്കിട്ട ചോട്ടാ ലാല്‍ ചപ്പാത്തിക്കോലുകൊണ്ട് ഭാര്യയുടെ തലയിലും ശരീരത്തും അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രീതിയെ ദാസറഹള്ളിയിലെ ആശുപത്രിയില്‍ യുവാവ് പ്രവേശിപ്പിച്ചു. തന്റെ ഭാര്യ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്ന് വീണതാണെന്ന് ഇയാള്‍ ഡോക്ടര്‍മാരോട് കള്ളം പറഞ്ഞു. ആക്രമണത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ പ്രീതിക്ക് പിന്നീട് ബോധം തിരിച്ചുകിട്ടുകയും അവര്‍ ഡോക്ടറോട് ഇക്കാര്യം പറയുകയും ചെയ്തു.

സെപ്റ്റംബര്‍ 25ന് പ്രീതി സിങിനെ ചോദ്യം ചെയ്യുന്നതിനായി പോലിസ് അറസ്റ്റുചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പിന്നീട് ഒക്ടോബര്‍ രണ്ടിന് സ്ത്രീ മരണപ്പെട്ടു. തുടര്‍ന്ന് പീനിയ പോലിസ് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. ചികില്‍സക്കിടെ അധികസമയവും പ്രീതി അബോധാവസ്ഥയിലായിരുന്നുവെന്നും ഒന്നോ രണ്ടോ തവണ മാത്രമാണ് ബോധം തെളിഞ്ഞതെന്നും പോലിസ് പറഞ്ഞു. പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് ചോട്ടാ ലാല്‍ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.


Next Story

RELATED STORIES

Share it