'മുസ് ലിം കച്ചവടക്കാരെ ബഹിഷ്‌കരിക്കും, ഗ്രാമത്തില്‍ പ്രവേശിക്കുന്നത് വിലക്കും, വാടകക്ക് വീട് നല്‍കില്ല'; മുസ് ലിംകള്‍ക്കെതിരേ പരസ്യമായി പ്രതിജ്ഞയെടുത്ത് ഹിന്ദുത്വര്‍ (വീഡിയോ)

Update: 2022-01-07 14:15 GMT

ന്യൂഡല്‍ഹി: മുസ് ലിംകളെ വംശീയമായി സാമൂഹിക ബഹിഷ്‌കരിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഹിന്ദുത്വര്‍. മുസ് ലിംകളെ വംശഹത്യ നടത്തുമെന്ന് ഹിന്ദുത്വ സമ്മേളനത്തിലെ ആഹ്വാനത്തിന് പിന്നാലേയാണ് സാമൂഹിക ബഹിഷ്‌കരണത്തിന് ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ പരസ്യമായി പ്രതിജ്ഞയെടുത്തത്. ഛത്തീസ്ഗഢ് സര്‍ഗുജയിലെ ഒരു മൈതാനിയില്‍ സമ്മേളിച്ച ഹിന്ദുത്വരാണ് മുസ് ലിംകള്‍ക്കെതിരേ പ്രതിജ്ഞയെടുത്തത്.

'നാം ഒരു പ്രതിജ്ഞയെടുക്കുന്നു, ഇന്ന് മുതല്‍ നാം ഹിന്ദുക്കള്‍, മുസ് ലിം കട്ടവടക്കാരില്‍ നിന്നും ഒന്നും വാങ്ങുകയില്ല. ഇന്ന് മുതല്‍ ഹിന്ദുക്കളുടെ സ്ഥലങ്ങള്‍ മുസ് ലിംകള്‍ക്ക് വില്‍ക്കുകയും വാടകക്ക് കൊടുക്കുകയോ ഇല്ല. നാം ഏതെങ്കിലും മുസ് ലിമിന് വാടകക്കോ ലീസിനോ കൊടുത്തിട്ടുണ്ടെങ്കില്‍ ഉടന്‍ അത് തിരിച്ചെടുക്കുന്നതാണ്. ഇന്ന് മുതല്‍ ഹിന്ദുക്കള്‍ മുസ് ലിംകള്‍ക്ക് വേണ്ടി ജോലി ചെയ്യുകയില്ല. നമ്മുടെ പ്രദേശങ്ങളിലും ഗ്രാമങ്ങളിലും കച്ചവടത്തിന് വരുന്നവരെ നാം പരിശോധനക്ക് വിധേയമാക്കും. അവര്‍ ഹിന്ദുക്കള്‍ ആണെങ്കില്‍ മാത്രമെ നാം സാധനങ്ങള്‍ വാങ്ങുകയുള്ളു. അല്ലെങ്കില്‍ തിരിച്ചയക്കും. ജനുവരി അഞ്ച് മുതല്‍ നാം തീരുമാനമെടുക്കുന്നു. ഇനിയുള്ള ജീവിതത്തില്‍ ഈ പ്രതിജ്ഞ പാലിക്കും, ഭാരത് മാതാ കി ജയ്. ജയ് ജയ് ശ്രീ രാം, ഒരേ ഒരു മുദ്രാവാക്യം, ഒരെ ഒരു നാം. ജയ് ശ്രീ രാം, ജയ് ശ്രീ രാം'. ഇതായിരുന്നു ഹിന്ദുത്വ സമ്മേളനത്തിലെ പ്രതിജ്ഞ.

Tags: