ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് യൂത്ത് ലീഗ് ദേശീയ സെക്രട്ടറിക്കു നേരെ ആക്രമണം

ദുര്‍ഗാ പൂജ ആഘോഷത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കടന്നുകയറി കലാപത്തിനു ശ്രമിക്കുകയായിരുന്നുവെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും മുസ് ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാറും ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ എന്നിവര്‍ ആവശ്യപ്പെട്ടു

Update: 2019-10-11 04:58 GMT

പട്‌ന: ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ് ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സജ്ജാദ് ഹുസയ്ന്‍ അക്തറിനു നേരെ ഹിന്ദുത്വരുടെ ആക്രമണം. ബിഹാറില്‍ ദുര്‍ഗാപൂജയ്ക്കു ശേഷം വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെയാണ് സംഭവം. സജ്ജാദ് ഹുസയ്ന്‍ അക്തര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ സംസാരത്തിനിടെ ഒരുസംഘം ഹിന്ദുത്വര്‍ ജയ് ശ്രീറാം, ജയ് ഭോലേ നാഥ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ സജ്ജാദ് ഹുസയ്ന്‍ അക്തറിനെ പട്‌ന സഞ്ജീവനി ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷം വീട്ടിലേക്കു പോയി. പോലിസില്‍ പരാതി നല്‍കി. ദുര്‍ഗാ പൂജ ആഘോഷത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കടന്നുകയറി കലാപത്തിനു ശ്രമിക്കുകയായിരുന്നുവെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും മുസ് ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാറും ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News