യുദ്ധം മൂലം എണ്ണ വിതരണത്തില്‍ പ്രതിദിനം 12 ദശലക്ഷം ബാരലിന്റെ നഷ്ടം: അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി

Update: 2026-04-01 11:10 GMT

യുദ്ധം മൂലമുള്ള പ്രത്യാഘാതങ്ങള്‍ ലോകം അനുഭവിക്കാന്‍ പോകുന്നതേയുള്ളൂവെന്ന് വിദഗ്ധര്‍. ഇറാനെതിരേ ഇസ്രായേല്‍-യുഎസ് യുദ്ധം തുടങ്ങിയതിന് ശേഷം പ്രതിദിനം 12 ദശലക്ഷം ബാരല്‍ എണ്ണ വിതരണമാണ് തടസ്സപ്പെട്ടതെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി(ഐഇഎ). എണ്ണ വിതരണ തടസ്സം മാര്‍ച്ചില്‍ ഉണ്ടായതിനേക്കാള്‍ ഏപ്രില്‍ മാസത്തില്‍ രണ്ടിരട്ടിയാകുമെന്നും ഐഇഎ മുന്നറിയിപ്പ് നല്‍കി.

യൂറോപ്പില്‍ ഉടന്‍ തന്നെ അതിന്റെ ആഘാതം അനുഭവപ്പെടുമെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ തലവന്‍ ഫാത്തിഹ് ബിറോള്‍ പറയുന്നു.

ഇതുവരെ, യുദ്ധം പ്രതിദിനം ഏകദേശം 12 ദശലക്ഷം ബാരല്‍ എണ്ണ വിതരണ നഷ്ടത്തിന് കാരണമായിട്ടുണ്ട്. ഏകദേശം 40 പ്രധാന പ്രാദേശിക ഊര്‍ജ്ജ ആസ്തികള്‍ക്ക് നാശനഷ്ടമുണ്ടായതായി നോര്‍വേയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ തലവനായ നിക്കോളായ് ടാംഗനുമായുള്ള ഒരു പോഡ്കാസ്റ്റില്‍ ബിറോള്‍ പറഞ്ഞു. 'ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം ജെറ്റ് ഇന്ധനത്തിന്റെയും ഡീസലിന്റെയും അഭാവമാണ്. 'ഏഷ്യയില്‍ നമ്മള്‍ അത് കാണുന്നു, പക്ഷേ താമസിയാതെ, ഏപ്രിലിലോ മെയ് മാസത്തിലോ അത് യൂറോപ്പിലും വരുമെന്ന് ഞാന്‍ കരുതുന്നു.' ഫാത്തിഹ് ബിറോള്‍ മുന്നറിയിപ്പ് നല്‍കി.

Tags: