കശ്മീര്‍ യാത്ര: പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ബ്രിട്ടനും ജര്‍മനിയും

സായുധ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലെ സുരക്ഷ ശക്തമാക്കിയെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്.

Update: 2019-08-03 17:06 GMT

ലണ്ടന്‍: ജമ്മു കശ്മീരിലേക്ക് പോകുന്ന തങ്ങളുടെ പൗരന്‍മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ച് ബ്രിട്ടനും ജര്‍മ്മനിയും. സായുധ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലെ സുരക്ഷ ശക്തമാക്കിയെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്. അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ പൗരന്മാര്‍ക്ക് കശ്മീരിലേക്ക് പോകുന്നത് നിരുല്‍സാഹപ്പെടുത്തുന്നുവെന്നാണ് ജര്‍മന്‍ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.

നിലവില്‍ കശ്മീരിലുള്ളവര്‍ ഉടന്‍ സംസ്ഥാനം വി്ട്ടുപോവണമെന്നും ജര്‍മനി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി അമര്‍നാഥ് യാത്ര നിര്‍ത്തിവെക്കുകയും തീര്‍ഥാടകര്‍ ഉടന്‍ താഴ്‌വരയില്‍നിന്ന് മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശിച്ചതിനെതുടര്‍ന്നാണ് ബ്രിട്ടീഷ് ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫിസ് ജാഗ്രതാ നിര്‍ദ്ദേശം പുറപപ്പെടുവിച്ചത്. കശ്മീരിലെ പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിനോദയാത്ര പോകരുതെന്ന് ബ്രിട്ടന്‍ നേരത്തെതന്നെ നിര്‍ദേശം നല്‍കിയിരുന്നു.

ന്യൂഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണന്നും കശ്മരില്‍ ഉള്ളവര്‍ സുരക്ഷാ മര്‍ഗനിര്‍ദ്ദേശങ്ങള്‍ ഗൗരവമായി പിന്തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. പാകിസ്താന്‍ അതിര്‍ത്തിയിലേക്ക് പോകരുതെന്നും ജമ്മു ശ്രീനഗര്‍ ഹൈവേയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ബ്രിട്ടന്‍ പൗരന്മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Tags:    

Similar News