രാഹുലടക്കമുള്ളവരുടെ അക്കൗണ്ട് ട്വിറ്റര്‍ പുനഃസ്ഥാപിച്ചു

ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയോളം കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തത്.

Update: 2021-08-14 07:09 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റേയും രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളുടേയും അക്കൗണ്ടുകള്‍ ട്വിറ്റര്‍ പുനസ്ഥാപിച്ചു. ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയോളം കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തത്.

ബലാത്സംഗത്തിനിരയായവരുടെ മാതാപിതാക്കളുടെ ചിത്രങ്ങള്‍ പങ്കുവെക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് ട്വിറ്ററിന്റെ വിശദീകരണം. എന്നാല്‍ ട്വിറ്ററിന്റെ നടപടിയെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

അക്കൗണ്ട് പൂട്ടിയതിലൂടെ ഇന്ത്യയുടെ രാഷ്ട്രീയപ്രക്രിയയിലാണ് ട്വിറ്റര്‍ ഇടപെടുന്നത്. സര്‍ക്കാരിന് കടപ്പെട്ടവനാണ് എന്ന ഒറ്റക്കാരണത്താല്‍ നമ്മുടെ രാഷ്ട്രീയം നിശ്ചയിക്കാന്‍ കമ്പനികളെ അനുവദിക്കണോ? യുട്യൂബ് ചാനലിലൂടെ രാഹുല്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

'നമ്മുടെ രാഷ്ട്രീയം നിര്‍ണയിക്കാന്‍ ഒരു കമ്പനി അവരുടെ ബിസിനസ് ഉപയോഗിക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യ ഘടനയെ ആക്രമിക്കുന്നതിന് തുല്യമാണ്. ഇത് രാഹുല്‍ ഗാന്ധിക്കെതിരേയുള്ള നീക്കമല്ല. ഇത് രാഹുലിനെ മാത്രം പൂട്ടുന്നതല്ല. ട്വിറ്ററില്‍ രണ്ടുകോടി പേര്‍ എന്നെ പിന്തുടരുന്നുണ്ട്. അവരുടെയെല്ലാം അഭിപ്രായത്തിനുള്ള അവകാശമാണ് നിരാകരിക്കുന്നത്. അതാണ് നിങ്ങള്‍ ചെയ്യുന്നത്' രാഹുല്‍ ചൂണ്ടിക്കാട്ടി.

'സത്യമേവജയതേ' എന്ന് അക്കൗണ്ട് പുനഃസ്ഥാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

Tags:    

Similar News