പാക് ഷെല്ലാക്രമണം: കശ്മീരില്‍ അമ്മയും രണ്ടുമക്കളും കൊല്ലപ്പെട്ടു

Update: 2019-03-02 01:28 GMT

ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ അമ്മയും കുട്ടികളുമടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ സലോത്രിയിലാണ് സംഭവം. പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

റുബാന കൗസര്‍ ഇവരുടെ മകന്‍ അഞ്ചുവയസ്സുകാരന്‍ ഫസാന്‍, ഒമ്പതുമാസം പ്രായമുള്ള മകള്‍ ഷബ്‌നം എന്നിവരാണ് പാക് ഷെല്ലാക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. റുബാന കൗസറിന്റെ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റു.

പൂഞ്ചിലെ സലോത്രി, മന്‍കോട്ട്, കൃഷ്ണഗടി, ബാലകോട്ട് എന്നിവിടയും പാകിസ്താന്റെ ഭാഗത്തുനിന്ന് രൂക്ഷമായ ഷെല്ലാക്രമണം നടക്കുന്നുണ്ട്. ആക്രമണം ശക്തമായതോടെ ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തുന്നുണ്ട്. മോര്‍ട്ടാറും ഹൊവിറ്റ്‌സര്‍ പീരങ്കിയുമുപയോഗിച്ചാണ് പാകിസ്താന്‍ ആക്രമണം നടത്തുന്നതെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നു.

Tags:    

Similar News