പീഡനം: പള്ളിവികാരിയെ ചുമതലകളില്‍ നിന്ന് നീക്കിയെന്ന് താമരശ്ശേരി രൂപത

Update: 2019-12-06 17:26 GMT

കോഴിക്കോട്: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ പോലിസ് അന്വേഷിക്കുന്ന പള്ളി വികാരിയെ ചുമതലകളില്‍ നിന്ന് നീക്കംചെയ്തതായി താമരശ്ശേരി രൂപത. തിരുവമ്പാടി ആനക്കാംപൊയില്‍ സ്വദേശി ഫാ. ജേക്കബ്(മനോജ് 47) പ്ലാക്കൂട്ടത്തിലിനെതിരേയാണ് നടപടി. ഇദ്ദേഹത്തിനെതിരേ ചേവായൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് രൂപതയുടെ നടപടി. ചേവായൂര്‍ നിത്യസഹായ മാതാ ചര്‍ച്ച് വികാരിയായിരിക്കെ 2017ല്‍ ഫാ. മനോജ് ലൈംഗികമായി പീഡിപ്പിച്ചെന്നു കാണിച്ച് കണ്ണാടിക്കല്‍ സ്വദേശിനിയായ 45 കാരിയാണ് ചേവായൂര്‍ പോലിസില്‍ പരാതി നല്‍കിയത്. പള്ളി വികാരി ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്‍കാതിരുന്നതെന്നായിരുന്നു വീട്ടമ്മയുടെ മൊഴി. മാത്രമല്ല, താമരശ്ശേരി ബിഷപ്പിന് പരാതി നല്‍കിയെങ്കിലും വികാരിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതായും വീട്ടമ്മ ആരോപിച്ചിരുന്നു. ഫാ. ജേക്കബിനെതിരേ ഐ പി സി 376ാം വകുപ്പ് പ്രകാരം ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. അതിനിടെ പരാതിക്കാരിയെ സ്വാധീനിച്ച് കേസൊതുക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.




Tags:    

Similar News