ബോംബ് കെട്ടി വെച്ച് രാഹുല്‍ഗാന്ധിയെ അയല്‍രാജ്യത്തേക്ക് അയക്കണം: ബിജെപി മന്ത്രി

എന്തായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നും അതിനുളള തെളിവ് എവിടെ എന്നുമാണ് ചിലര്‍ ചോദിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ശരീരത്തില്‍ ബോംബ് വെച്ച് കെട്ടി അയല്‍ രാജ്യത്ത് വിടണം. അപ്പോഴേ വിമര്‍ശകര്‍ക്ക് മനസ്സിലാവുകയുളളൂ എന്നും മന്ത്രി പറഞ്ഞു.

Update: 2019-04-22 16:55 GMT

മുംബൈ: ശരീരത്തില്‍ ബോംബ് കെട്ടിവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ മറ്റൊരു രാജ്യത്തേക്ക് അയക്കണമെന്ന് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി പങ്കജ മുണ്ടെ. ബാലാക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ ആരോപണത്തിന് മറുപടിയായാണ് രാഹുലിന്റെ ശരീരത്തില്‍ ബോംബ് കെട്ടിവയ്ക്കാന്‍ ബിജെപി മന്ത്രി നിര്‍ദേശിച്ചത്.

നമ്മുടെ സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം നമ്മള്‍ മിന്നലാക്രമണം നടത്തി.എന്നാല്‍ എന്തായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നും അതിനുളള തെളിവ് എവിടെ എന്നുമാണ് ചിലര്‍ ചോദിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ശരീരത്തില്‍ ബോംബ് വെച്ച് കെട്ടി അയല്‍ രാജ്യത്ത് വിടണം. അപ്പോഴേ വിമര്‍ശകര്‍ക്ക് മനസ്സിലാവുകയുളളൂ എന്നും മന്ത്രി പറഞ്ഞു.

ബിജെപിക്ക് വോട്ട് ചെയ്ത് വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഭരണഘടന തിരുത്തുമെന്ന് കഴിഞ്ഞ ദിവസം പങ്കജ മുണ്ടെ പ്രസംഗിച്ചത് വിവാദമായിരുന്നു. സഹോദരി പ്രീതം മുണ്ടെയ്ക്ക് വേണ്ടി ബീഡ് ജില്ലയില്‍ പ്രചാരണം നടത്തവേയാണ് പങ്കജ മുണ്ടെ വിവാദ പ്രസംഗം നടത്തിയത്. പ്രതിപക്ഷം ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

Tags:    

Similar News