യുക്രെയ്‌നിലെ ബയോലാബുകളെക്കുറിച്ച് വെളിപ്പെടുത്താന്‍ യുഎസ് തയാറാവണം: റഷ്യ

'നമ്മുടെ രാജ്യത്തെ പ്രദേശത്തോട് നേരിട്ട് സാമീപ്യമുള്ള യുക്രെയ്ന്‍ ബയോളജിക്കല്‍ ലബോറട്ടറികളില്‍, ജൈവായുധങ്ങളുടെ ഘടകങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്ന് ഇതിനകം ഞങ്ങള്‍ക്ക് നി​ഗമിക്കാം,' സഖരോവ പറഞ്ഞു.

Update: 2022-03-10 10:29 GMT

മോസ്‌കോ: പെന്റഗണ്‍ സഹായത്തോടെ യുക്രെയ്‌നില്‍ നടപ്പിലാക്കിയ ജൈവായുധ ലാബുകളുടെ പദ്ധതി എന്താണെന്ന് വെളിപ്പെടുത്തണമെന്ന് റഷ്യ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് പദ്ധതിയെ പിന്തുണച്ചതെന്ന് വാഷിംഗ്ടണ്‍ ലോകത്തെ അറിയിക്കേണ്ടതുണ്ടെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു,

യുക്രെയ്‌നിലെ യുഎസ് ഫണ്ട് ബയോലാബുകള്‍ മോസ്‌കോയിലെ സൈനിക നടപടിയെത്തുടര്‍ന്ന് ആന്ത്രാക്‌സ്, കോളറ, പ്ലേഗ് എന്നിവയുള്‍പ്പെടെയുള്ള മാരകമായ രോഗാണുക്കളുടെ സാംപിളുകള്‍ അടിയന്തരമായി നശിപ്പിച്ചതിന്റെ തെളിവുകള്‍ റഷ്യയുടെ പക്കലുണ്ടെന്ന് അവര്‍ പറഞ്ഞു.

'നമ്മുടെ രാജ്യത്തെ പ്രദേശത്തോട് നേരിട്ട് സാമീപ്യമുള്ള യുക്രെയ്ന്‍ ബയോളജിക്കല്‍ ലബോറട്ടറികളില്‍, ജൈവായുധങ്ങളുടെ ഘടകങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്ന് ഇതിനകം ഞങ്ങള്‍ക്ക് നി​ഗമിക്കാം,' സഖരോവ പറഞ്ഞു.

'ഫെബ്രുവരി 24 ന് അപകടകരമായ രോഗകാരികളുടെ അടിയന്തരമായി നശിപ്പിച്ചത് യുക്രെയ്‌നും യുഎസും ബയോളജിക്കല്‍ ആന്‍ഡ് ടോക്‌സിന്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 1 ലംഘിച്ചുവെന്ന വസ്തുത മറച്ചുവെക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു.' അവര്‍ കൂട്ടിച്ചേര്‍ത്തു.

പെന്റഗണ്‍ ധനസഹായം നല്‍കുന്ന പരിപാടി 'സമാധാനപരമായ ഉപയോഗങ്ങളെക്കുറിച്ചോ ശാസ്ത്രീയ ലക്ഷ്യങ്ങളെക്കുറിച്ചോ' അല്ലെന്നും റഷ്യന്‍ നയതന്ത്രജ്ഞ കൂട്ടിച്ചേര്‍ത്തു, യുഎസ് അവിടെ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും എന്താണ് ലക്ഷ്യമെന്നും എത്ര നിക്ഷേപം നടത്തിയെന്നും ലോകം അറിയേണ്ടതുണ്ടെന്ന് അവര്‍ ഊന്നിപ്പറഞ്ഞു.