കണ്ണൂരില്‍ ആര്‍എസ്എസ് കലാപനീക്കം; രണ്ടിടത്ത് ബോംബേറ്

ജില്ലയില്‍ കലാപം ഉണ്ടാക്കാനുള്ള ആര്‍ എസ് എസിന്റെ ശ്രമമാണ് ആക്രമണത്തിനു പിന്നിലെന്ന് എസ് ഡിപിഐ ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി ഫൈസല്‍ മര്‍വ ആരോപിച്ചു

Update: 2020-09-08 16:05 GMT

കണ്ണൂര്‍: കണ്ണവത്തിനു സമീപം ചൂണ്ടയില്‍ എസ്ഡിപി ഐ പ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെ കലാപനീക്കവുമായി ആര്‍എസ്എസ് രംഗത്ത്. മട്ടന്നൂരിനടുത്ത് ഉളിയില്‍ പടിക്കച്ചാലിലും ശിവപുരം പടുപാറയിലും ബോംബെറിഞ്ഞു. ഇന്ന് രാത്രി 8.45ഓടെയാണ് സംഭവം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തുകയായിരുന്ന എസ്ഡിപി ഐ പ്രവര്‍ത്തകര്‍ക്കു നേരെയാണ് പടിക്കച്ചാലില്‍ അഞ്ചംഗ ആര്‍എസ്എസ് സംഘം ബോംബെറിഞ്ഞത്. നാലു ബോംബുകള്‍ എറിഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റ എസ്ഡിപി ഐ പ്രവര്‍ത്തകന്‍ പടിക്കച്ചാല്‍ സ്വദേശി റാസിഖ് വളവിലിനെ മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയ്ക്കും തലയ്ക്കുമാണ് പരിക്കേറ്റത്. ജില്ലയില്‍ കലാപം ഉണ്ടാക്കാനുള്ള ആര്‍ എസ് എസിന്റെ ശ്രമമാണ് ആക്രമണത്തിനു പിന്നിലെന്ന് എസ് ഡിപിഐ ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി ഫൈസല്‍ മര്‍വ ആരോപിച്ചു.

    ശിവപുരം പടുപാറയില്‍ എസ്ഡിപി ഐ പ്രവര്‍ത്തകന്‍ സവാദിന്റെ വീടിനു സമീപം ബോംബെറിഞ്ഞ് ഭീതി പരത്തുകയായിരുന്നു. രാത്രി 8.30ഓടെയാണ് ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞത്.

RSS riots in Kannur; Bomber in two places





Tags:    

Similar News