ഇറാനില്‍ അടിയന്തര വൈദ്യസഹായം ആവശ്യമെന്ന് റെഡ് ക്രോസ്

Update: 2026-04-03 02:37 GMT

ഇസ്രായേല്‍-യുഎസ് സൈന്യം ഇറാനിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും സാധാരണക്കാര്‍ക്കും നേരെയുള്ള ആക്രമണം കടുപ്പിച്ചതോടെ ആശുപത്രികളുടേയും ക്ലിനിക്കുകളുടേയും പ്രവര്‍ത്തനം അവതാളത്തിലായി. മെഡിക്കല്‍ ഉപകരണങ്ങളുടേയും മരുന്നുകളുടേയും ക്ഷാമം നേരിടുന്നുണ്ടെന്ന് റെഡ് ക്രോസ് അറിയിച്ചു.

ഇറാനില്‍ അടിയന്തര വൈദ്യസഹായ ആവശ്യങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധം തുടര്‍ന്നാല്‍ ട്രോമ കിറ്റുകളുടെയും മറ്റ് ഉപകരണങ്ങളുടെയും സ്റ്റോക്ക് കുറയുമെന്ന് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് സൊസൈറ്റീസ് പ്രതിനിധി സംഘത്തിന്റെ തലവന്‍ പറയുന്നു.

ഫെബ്രുവരി 28 ന് ഇറാനില്‍ യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണം ആരംഭിച്ചതിനുശേഷം 2,000 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു, 26,500 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു.

മാര്‍ച്ച് 31 ന് സഞ്ജാന്‍ പ്രവിശ്യയിലെ ഒരു മെഡിക്കല്‍ ക്ലിനിക്കില്‍ നടന്ന വ്യോമാക്രമണത്തില്‍ ഒരാള്‍ ഉള്‍പ്പെടെ, ഏജന്‍സിയുടെ സ്വന്തം സന്നദ്ധ പ്രവര്‍ത്തകരായ മൂന്ന് പേര്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടുവെന്ന് മരിയ മാര്‍ട്ടിനെസ് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 'മാനുഷിക ആവശ്യങ്ങള്‍ ഇത്ര വേഗത്തില്‍ എങ്ങനെ വര്‍ദ്ധിക്കുന്നുവെന്നും രാജ്യത്തേക്ക് എല്ലാ പിന്തുണയും എത്തിക്കാനുള്ള ഞങ്ങളുടെ കഴിവിനെക്കുറിച്ചുമാണ് ഞങ്ങളുടെ ആശങ്ക,' മാര്‍ട്ടിനെസ് പറഞ്ഞു.

Tags: