യുപിയില്‍ വീണ്ടും ബലാല്‍സംഗം; 15കാരിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു

Update: 2020-10-06 05:35 GMT

ലക്‌നോ: ഹാഥ്‌റസ്, ബുലന്ദ്ഷഹര്‍ കൂട്ടബലാല്‍സംഗത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ ഉത്തര്‍പ്രദേശഇല്‍ വീണ്ടും കൂട്ടബലാല്‍സംഗം. മീററ്റിലാണ് 15കാരിയെ ബന്ധുവും സുഹൃത്തും ചേര്‍ന്ന് പെണ്‍കുട്ടിക്ക് ലഹരി മരുന്ന് നല്‍കിയ ശേഷം പീഡിച്ചത്. പീഡനദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയതായും പോലിസ് വ്യക്തമാക്കി. അവശനിലയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലിസ് പറഞ്ഞു.

    ലക്‌നോവില്‍ സ്ഥിരതാമസക്കാരിയായ നേപ്പാള്‍ സ്വദേശിനിയായ 22 കാരി കഴിഞ്ഞ ദിവസം പീഡനത്തിനിരയായിരുന്നു. സുഹൃത്ത് ലഹരി മരുന്ന് നല്‍കിയ പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും ആരോപിച്ച യുവതി, പോലിസിനെ അറിയിച്ചാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് യുപി പോലിസില്‍ പരാതി നല്‍കാതെ 800 കിലോമീറ്ററോളം സഞ്ചരിച്ച് നാഗ്പൂരിലെത്തിയാണ് പരാതി നല്‍കിയത്. ഹാഥ്‌റസില്‍ ജലിത് പെണ്‍കുട്ടയെ സവര്‍ണ യുവാക്കള്‍ കൂട്ടബലാല്‍സംഗം ചെയ്ത് നാവറുത്തതിനെ തുടര്‍ന്ന് മരണപ്പെട്ടത് വന്‍ പ്രതിഷേധത്തിനു കാരണമാക്കിയിട്ടുണ്ട്.

Rape again in UP; 15-year old girl was drugged and tortured



Tags:    

Similar News