സ്വർണക്കടത്ത്: അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന കാർ ഡിവൈഎഫ്ഐ നേതാവിന്റേത്

കാറുടമ സജേഷ് ഡിവൈഎഫ്ഐ ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്.

Update: 2021-06-25 14:36 GMT

കണ്ണൂർ: രാമനാട്ടുകര സ്വർണക്കടത്തിന്റെ സൂത്രധാരൻ എന്നുകരുതുന്ന അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഡിവൈഎഫ്ഐ നേതാവിന്റേത്. കാറുടമ സജേഷ് ഡിവൈഎഫ്ഐ ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്. സജേഷ് സജീവ സിപിഎം പ്രവർത്തകൻ കൂടിയാണ്.

എന്നാൽ സജേഷിന് ഇത്തരത്തിൽ ഒരു കാറുള്ള വിവരം അടുത്ത സുഹൃത്തുക്കൾക്കുപോലും അറിയില്ലെന്നും വാങ്ങിയ അന്നുമുതൽ കാർ ഉപയോഗിച്ചിരുന്നത് അർജുൻ ആയങ്കിയാണെന്ന് വ്യക്തമായി. അഴീക്കോട് നിന്ന് കാർ കാണാതായപ്പോഴാണ് സജേഷ് പരാതിയുമായി സിറ്റി പോലിസ് കമ്മിഷണർ ഓഫീസിലെത്തിയത്.

ഇതേ കാറാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്ടതെന്നും അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്നും വ്യക്തമായതിന് ശേഷമാണ് സജേഷ് പരാതി കൊടുത്തിട്ടുളളത്. മുൻ സിപിഎം പ്രവർത്തകനാണ് അർജുൻ ആയങ്കി. എന്നാൽ ഇയാൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്നാണ് സിപിഎം പറയുന്നത്.

അതേസമയം സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ ജോലി ചെയ്യുന്ന സജേഷിന്റെ പേരിലാണ് കാറെങ്കിലും വാഹന രേഖകളിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ അർജുൻ ആയങ്കിയുടേതാണ്. സജേഷും ഇപ്പോൾ ഒളിവിലാണെന്ന വിവരമാണ് പുറത്തുവരുന്നത്. സംഭവത്തിൽ അന്വേഷണം സിപിഎം പ്രവർത്തകരിലേക്കും ഡിവൈഎഫ്ഐ നേതാക്കളിലേക്കും വരുന്നതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിലാകും.