അവര്‍ തങ്ങള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും തന്നവര്‍; കശ്മീരി മുസ്ലിംകളുടെ സുരക്ഷയ്ക്കായി ശ്രീനഗറില്‍ ഹിന്ദുക്കളുടെ റാലി

കശ്മീരിലെ ഏറ്റവും മോശം സാഹചര്യങ്ങളില്‍ പോലും തങ്ങള്‍ ഒരു പ്രശ്‌നവും നേരിട്ടിട്ടില്ലെന്നും തങ്ങളുടെ മോശം സമയങ്ങളില്‍ കശ്മീരി മുസ്ലിംകള്‍ തങ്ങള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ലഭ്യമാക്കുകയാണ് ചെയ്തതെന്നും പ്രതിഷേധക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Update: 2019-02-20 15:32 GMT

ശ്രീനഗര്‍: രാജ്യവ്യാപകമായി ഭീഷണികളും ആക്രമണവും നേരിടുന്ന കശ്മീരി മുസ്ലിംകള്‍ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ശ്രീനഗറില്‍ ഹിന്ദുക്കളുടെ റാലി. പുല്‍വാമ ആക്രമണത്തിനു പിന്നാലെ കശ്മീരികള്‍ രാജ്യവ്യാപകമായി ഭീഷണികളും ആക്രമണവും നേരിടുന്നുവെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് കശ്മീരി മുസ്ലിംകള്‍ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഹനുമാന്‍ മന്ദിര്‍ ലാല്‍ ചൗക്കില്‍നിന്ന് ഹിന്ദുക്കള്‍ മാര്‍ച്ച് നടത്തിയത്.

കശ്മീരിലെ ഏറ്റവും മോശം സാഹചര്യങ്ങളില്‍ പോലും തങ്ങള്‍ ഒരു പ്രശ്‌നവും നേരിട്ടിട്ടില്ലെന്നും തങ്ങളുടെ മോശം സമയങ്ങളില്‍ കശ്മീരി മുസ്ലിംകള്‍ തങ്ങള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ലഭ്യമാക്കുകയാണ് ചെയ്തതെന്നും പ്രതിഷേധക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തുടനീളം കശ്മീരികള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരേ മുദ്രാവാക്യമുയര്‍ത്തിയ പ്രതിഷേധക്കാര്‍ അത്തരം നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

പുല്‍വാമയിലെ ആക്രമണത്തിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന കശ്മീരി മുസ്ലിംകള്‍ക്കെതിരേ വിശ്വഹിന്ദു പരിഷത്ത്, ബജറംഗദള്‍ ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദുത്വസംഘടനകള്‍ ആക്രമണവും ഭീഷണിയും നടത്തിയിരുന്നു.

Tags:    

Similar News