ഗോത്ര വിഭാഗങ്ങള്‍ക്ക് സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനെതിരേ പ്രതിഷേധം; അരുണാചല്‍ പ്രദേശ് ഉപമുഖ്യമന്ത്രിയുടെ വീട് അഗ്‌നിക്കിരയാക്കി

വിവിധ അക്രമണങ്ങളിലായി 24 പൊലിസുകാരുള്‍പ്പടെ 35 പേര്‍ക്ക് പരുക്കേറ്റു. അഞ്ച് തിയേറ്ററുകളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു. ഇറ്റാനഗറില്‍ നടത്താനിരുന്ന ചലച്ചിത്ര മേള റദ്ദാക്കിയിട്ടുണ്ട്.

Update: 2019-02-24 13:16 GMT

ഇറ്റാനഗര്‍: ഇതര സംസ്ഥാനക്കാര്‍ക്ക് സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനെതിരെ അരുണാചല്‍ പ്രദേശില്‍ നടക്കുന്ന പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. ഉപമുഖ്യമന്ത്രി ചൗന മെയ്ന്റെ ബംഗ്ലാവും ഇറ്റാനഗര്‍ ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫിസും പ്രതിഷേധക്കാര്‍ അഗ്‌നിയ്ക്ക് ഇരയാക്കി. വിവിധ അക്രമണങ്ങളിലായി 24 പൊലിസുകാരുള്‍പ്പടെ 35 പേര്‍ക്ക് പരുക്കേറ്റു. അഞ്ച് തിയേറ്ററുകളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു. ഇറ്റാനഗറില്‍ നടത്താനിരുന്ന ചലച്ചിത്ര മേള റദ്ദാക്കിയിട്ടുണ്ട്.

സംസ്ഥാനത്തിന് പുറത്തുനിന്നുള്ള 6 ഗോത്രവിഭാഗങ്ങള്‍ക്ക് സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ശുപാര്‍ശക്ക് എതിരെയാണ് പ്രതിഷേധം. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങളും അഗ്‌നിയ്ക്ക് ഇരയാക്കിയിട്ടുണ്ട്. സംഭവ സമയത്ത് ഉപമുഖ്യമന്ത്രി വീട്ടിലില്ലായിരുന്നു എന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി.




Tags: