പാലായില്‍ ഗര്‍ഭിണിയുടെ മരണത്തിന് കാരണം കൊവിഡ് വാക്‌സീനേഷന്‍ ആകാമെന്ന് സ്വകാര്യ ആശുപത്രി

Update: 2021-08-22 09:29 GMT

കോട്ടയം: ഗര്‍ഭിണിയുടെ മരണത്തിന് കാരണം കൊവിഡ് വാക്‌സീനേഷന്‍ ആകാമെന്ന് പാലായിലെ സ്വകാര്യ ആശുപത്രിയുടെ മരണ റിപ്പോര്‍ട്ട്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവിന്റെ മരണത്തിലാണ് ആശുപത്രിയുടെ റിപ്പോര്‍ട്ട്. മഹിമയുടെ മരണത്തിന് ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. അതിനിടേയാണ് ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ട്. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായിരുന്നതായും ആശുപത്രിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്.

ആശുപത്രിക്കെതിരെ ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി. ആശുപത്രിയുടെ ചികിത്സയില്‍ തൃപ്തികരമായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. തലച്ചോറിലെ രക്തസ്രാവം മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വിഷയം പരിശോധിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ വ്യക്തമാക്കി. പാലാ രൂപതയുടെ കീഴിലുള്ള മാര്‍ സ്ലീവാ ആശുപത്രിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

Tags:    

Similar News