ശ്വാസ തടസ്സം; പ്രജ്ഞാ സിങ് താക്കുർ ആശുപത്രിയിൽ

2008 മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതികളിലൊരാളായിരുന്നു സാധ്വി പ്രജ്ഞ സിങ് താക്കൂര്‍. 2017ല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍ഐഎ ജാമ്യം അനുവദിക്കുകയായിരുന്നു.

Update: 2021-03-06 14:50 GMT

മുംബൈ: ശ്വാസ തടസ്സത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് ബിജെപി എംപിയും മലേ​ഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്ര‍ജ്ഞാ സിങ് താക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാന മാര്‍ഗമാണ് മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്ര‍ജ്ഞാ സിങ് താക്കൂർ ആശുപത്രിയിലാകുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി പ്ര‍ജ്ഞയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. രണ്ട് മാസത്തെ ആശുപത്രി വാസത്തിന് ശേഷം ഫെബ്രുവരി 19 ന് പ്ര‍ജ്ഞയുടെ ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ കൊവിഡ് ലക്ഷണങ്ങളോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.

2008 മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതികളിലൊരാളായിരുന്നു സാധ്വി പ്രജ്ഞ സിങ് താക്കൂര്‍. 2017ല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍ഐഎ ജാമ്യം അനുവദിക്കുകയായിരുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് പ്ര‍ജ്ഞാ സിങ് താക്കൂര്‍ ലോക്സഭയിലെത്തുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് തീവ്രവാദ കേസിലെ ഒരു പ്രതി ലോക്സഭാ എംപിയാകുന്നത്.

Similar News