അഫ്ഗാനില്‍ ശക്തമായ ഭൂചലനം; തുടര്‍ ചലനത്തില്‍ നടുങ്ങി ഡല്‍ഹിയും കശ്മീരും

ഡല്‍ഹി എന്‍സിആറിലും കശ്മീരിലെ പൂഞ്ച് ജില്ലയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. അഫ്ഗാനിലെ ഹിന്ദുകുഷ് പര്‍വ്വതമേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Update: 2019-02-02 16:24 GMT

ന്യൂഡല്‍ഹി: അഫ്ഗാനില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പാകിസ്താനും ഉത്തരേന്ത്യയും കിടുങ്ങി. ഇതിന്റെ തുടര്‍ ചലനങ്ങള്‍ ഇന്ത്യയിലും പ്രതിഫലിച്ചു. ഡല്‍ഹി എന്‍സിആറിലും കശ്മീരിലെ പൂഞ്ച് ജില്ലയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. അഫ്ഗാനിലെ ഹിന്ദുകുഷ് പര്‍വ്വതമേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ശനിയാഴ്ച വൈകീട്ട് 5.34നാണ് ഭൂചലനമുണ്ടായത്.അതേസമയം, ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇതിനിടെ, ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലും ഭൂചലനമുണ്ടായി. ശനിയാഴ്ച്ച ഉച്ചയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ

ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ പാല്‍ഗഡില്‍ നേരിയ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. രണ്ടു വയസ്സുകാരി ഇതില്‍ മരിക്കുകയും ചെയ്തു. 4.1 മുതല്‍ 3.5 വരെ തീവ്രത രേഖപ്പെടുത്തിയ മൂന്ന് ഭൂചലനങ്ങളാണ് ഉണ്ടായത്.

Tags:    

Similar News