സോഫ്റ്റ് വെയര്‍ അപ്ഡേഷന്‍: പോലിസ് ഡാറ്റാ ബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്കു തുറന്ന് കൊടുക്കാനുള്ള നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി.ആരോപണം ഗൗരവമുള്ളതാണെന്നും അതിനാല്‍ നടപടി സ്റ്റേ ചെയ്യുന്നുവെന്നും കോടതി വ്യക്തമാക്കി.പോലിസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ എങ്ങനെയാണ് ഇത്തരത്തില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് കൈമാറുന്നതെന്ന്് ഹൈക്കോടതി ചോദിച്ചു. ഇത് ശരിയല്ല. പോലിസിന് ഡേറ്റാ ബേസ് അപ്‌ഡേഷനുമായി മുന്നോട്ടു പോകാം പക്ഷേ ഇത്തരത്തില്‍ മറ്റൊരു സ്ഥാപനത്തിന് കൈമാറുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി

Update: 2019-12-20 06:32 GMT

കൊച്ചി: സോഫ്റ്റ് വെയര്‍ അപ്ഡേഷനായി പോലിസ് ഡാറ്റാ ബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്കു തുറന്ന് കൊടുക്കാനുള്ള നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു.കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി.ആരോപണം ഗൗരവമുള്ളതാണെന്നും അതിനാല്‍ നടപടി സ്റ്റേ ചെയ്യുന്നുവെന്നും കോടതി വ്യക്തമാക്കി.പോലിസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ എങ്ങനെയാണ് ഇത്തരത്തില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് കൈമാറുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ഇത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.അപ്‌ഡേഷന്‍ നടപടിക്കായി സൊസൈറ്റിക്ക് 35 ലക്ഷം രൂപ നല്‍കാനുള്ള ഉത്തരവും ഹൈക്കോടതി സ്‌റ്റേ ചെയ്തു.

പാസ്പോര്‍ട്ട് അപേക്ഷ പരിശോധിക്കാനുള്ള സോഫ്റ്റ് വെയര്‍ നിര്‍മാണത്തിനായാണ് സംസ്ഥാന പോലിസിന്റെ ഡേറ്റാബേസ് സ്വകാര്യ സ്ഥാപനമായ ഊരാളുങ്കല്‍ സൊസൈറ്റിക്കു തുറന്നുകൊടുക്കുന്നതിനു കഴിഞ്ഞ 29 നു ഉത്തരവ് പുറപ്പെടുവിച്ചത്. ഊരാളുങ്കില്‍ സൊസൈറ്റിക്കു അനുമതി നല്‍കിയ നടപടി ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജ്യോതികുമാര്‍ ഹരജി സമര്‍പ്പിച്ചത്. ഊരാളുങ്കില്‍ സൊസൈറ്റി സിപിഎം നിയന്ത്രണത്തിലുള്ളതാണെന്നും സംസ്ഥാന പോലിസിന്റെ ഡേറ്റാബേസ് തുറക്കാന്‍ അനുമതി നല്‍കുന്നത് അധികാര ദുര്‍വിനിയോഗമാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. പോലിസിന്റെയും സൈബര്‍ വിങിന്റെയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഊരാളുങ്കലിനു ലഭ്യമാകുന്നതിനു കാരണമാകുമെന്നും ഹരജിയില്‍ ആരോപിക്കുന്നു.

Tags:    

Similar News