പശുവിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ മുസ്‌ലിം യുവാവിനെ കഴുത്തറുത്ത് കൊന്നു

Update: 2020-10-20 17:44 GMT

റാഞ്ചി(ജാര്‍ഖണ്ഡ്): ഗോവധം ആരോപിച്ച് റാഞ്ചിയില്‍ സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. 18കാരനായ മുഹമ്മദ് അര്‍സുവാണ് കൊല്ലപ്പെട്ടത് . ജാര്‍ഖണ്ഡിലെ ഉച്ചാരിയില്‍ വെച്ച് ഇന്നലെ അര്‍ധരാത്രിയായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. പശുക്കളെ കശാപ്പ് ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ കൊലപെടുത്തിയത്.

സഭവ സ്ഥലം എം.എല്‍.എയും മന്ത്രിയുമായ മിഥ്‌ലേഷ് താക്കൂര്‍ സന്ദര്‍ശിച്ചു. ശേഷം ഗര്‍വയിലെ സസര്‍ ആശുപത്രി സന്ദര്‍ശിച്ചതിന് ശേഷമാണ് കൊലപാതകത്തെക്കുറിച്ച് പുറംലോകമറിയുന്നത്. അവിടെവച്ച് അര്‍സുവിന്റെ അമ്മ അയിഷ സംഭവത്തെക്കുറിച്ച് മന്ത്രിയോട് പരാതിപ്പെട്ടു.''എന്റെ മകന്‍ പശുക്കളെ അറുക്കുന്നതില്‍ നിന്ന് ആളുകളെ തടയാറുണ്ടായിരുന്നു, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.




Similar News