കുഞ്ഞിനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ മാതാവിനെ റിമാന്റ് ചെയ്തു

Update: 2020-02-19 15:01 GMT

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നര വയസ്സുകാരനായ മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ മാതാവ് ശരണ്യയെ കോടതി റിമാന്റ് ചെയ്തു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ബുധനാഴ്ച രാവിലെ ശരണ്യയുമായി പോലിസ് തയ്യില്‍ കടപ്പുറത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. രാവിലെ വീട്ടിലും കടപ്പുറത്തും എത്തിച്ച് നടത്തിയ തെളിവെടുപ്പ് ഉച്ചയോടെ പൂര്‍ത്തിയായി. കുഞ്ഞിനെ എടുത്തുകൊണ്ടുപോയതും കൊലപ്പെടുത്തിയതും ശരണ്യ പോലിസിനോട് വിശദീകരിച്ചു. ഇതിനിടെ ശരണ്യയ്‌ക്കെതിരേ ബന്ധുക്കളും നാട്ടുകാരും രൂക്ഷമായാണ് പ്രതികരിച്ചത്.

    ഉച്ചയോടെ ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങിയ പോലിസ് സംഘം വൈകീട്ട് വീണ്ടും പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. രണ്ടാംതവണ നടത്തിയ തെളിവെടുപ്പില്‍ ശരണ്യയുടെ കാണാതായ ചെരിപ്പ് കരിങ്കല്‍ഭിത്തികള്‍ക്കിടയില്‍നിന്ന് കണ്ടെടുത്തു.




Tags:    

Similar News