ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ഓറഞ്ച് ജേഴ്‌സിയെന്ന് മെഹബൂബ മുഫ്തി

തന്നെ അന്ധ വിശ്വാസിയെന്ന് വിളിച്ചോളൂ എന്നാലും ഞാന്‍ പറയും. 2019ലെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ വിജയ പരമ്പര അവസാനിപ്പിച്ച ജേഴ്‌സിയാണ് ഇതെന്നും മെഹബൂബ ട്വിറ്ററില്‍ കുറിച്ചു.

Update: 2019-07-01 10:35 GMT

ശ്രീനഗര്‍: ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തോറ്റതിനു പിന്നില്‍ പുതിയ ഓറഞ്ച് ജേഴ്‌സിയെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. തന്നെ അന്ധ വിശ്വാസിയെന്ന് വിളിച്ചോളൂ എന്നാലും ഞാന്‍ പറയും. 2019ലെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ വിജയ പരമ്പര അവസാനിപ്പിച്ച ജേഴ്‌സിയാണ് ഇതെന്നും മെഹബൂബ ട്വിറ്ററില്‍ കുറിച്ചു.

ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും വിമര്‍ശനവുമായി രംഗത്തെത്തി. ഇന്ത്യയുടെ സെമി പ്രവേശനത്തിനായുള്ള മത്സരമായിരുന്നു ഇന്നലെ നടന്നിരുന്നതെങ്കില്‍ ഇന്ത്യന്‍ ടീം ഇത്രയും അശ്രദ്ധമായി ബാറ്റ് ചെയ്യുമായിരുന്നോ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹോം ആന്‍ഡ് എവേ നിയമത്തെ തുടര്‍ന്നാണ് ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മല്‍സരത്തിനായി ഇന്ത്യന്‍ ടീം മറ്റൊരു ജേഴ്‌സി തിരഞ്ഞെടുക്കുന്നത്. എന്നാല്‍ രണ്ടാമത്തെ നിറമായി ഓറഞ്ച് തിരഞ്ഞെടുത്തത് കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

മഹാരാഷ്ട്ര നിയമസഭയില്‍ ഇന്ത്യന്‍ ടീമിന്റെ ഓറഞ്ച് ജേഴ്‌സിക്കെതിരെ കോണ്‍ഗ്രസ്, എസ്പി എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. മോദി സര്‍ക്കാര്‍ കാവി രാഷ്ട്രീയം കളിക്കുകയാണെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ നസീം ഖാന്‍ പറഞ്ഞു.മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ കാവി രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.


Tags:    

Similar News