45 രൂപയുടെ ആടിനെ മോഷ്ടിച്ചയാള്‍ 41 വര്‍ഷത്തിനുശേഷം അറസ്റ്റില്‍

Update: 2019-09-15 16:27 GMT

അഗര്‍ത്തല: 41 വര്‍ഷം മുമ്പ് 45 രൂപ വിലയുണ്ടായിരുന്ന ആടിനെ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. ത്രിപുര മേഖില്‍പാര തേയില എസ്‌റ്റേറ്റിലെ തൊഴിലാളിയായ ബച്ചു കൗളി(58)നെയാണ് കഴിഞ്ഞദിവസം ത്രിപുര പോലിസ് അറസ്റ്റ് ചെയ്തത്. ബച്ചുവും പിതാവ് മോഹന്‍ കൗളും ചേര്‍ന്ന് പശ്ചിമ ത്രിപുരയിലെ റാനിര്‍ ബസാറില്‍നിന്ന് 1978ല്‍ ആടിനെ മോഷ്ടിച്ചെന്നാണ് കേസ്. ഇതേത്തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കാണ്‍മാനില്ലെന്നും ഒളിവിലാണെന്നുമായിരുന്നു പോലിസ് റിപോര്‍ട്ട് നല്‍കിയത്. ഇതിനിടെ, പിതാവ് മോഹന്‍ കൗള്‍ 18 വര്‍ഷം മുമ്പ് മരണപ്പെട്ടു. 45 രൂപ വിലവരുന്ന ആടിനെ മോഷ്ടിച്ചെന്നാണ് 1978ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ആടിനു 3000 രൂപയ്ക്കു മുകളിലായെന്നാണ് പോലിസ് പറയുന്നത്. പിടിയിലായ ബച്ചുവിനെ ഏഴുദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമെന്നും പോലിസ് പറഞ്ഞു.

Tags:    

Similar News