കല്ലടയുടെ അഞ്ച് ജീവനക്കാര്‍ കൂടി അറസ്റ്റില്‍; വധശ്രമക്കുറ്റം ചുമത്തി

Update: 2019-04-23 08:33 GMT

തിരുവനന്തപുരം: അന്തര്‍സംസ്ഥാന ബസ്സിലെ ഗുണ്ടായിസത്തിന്റെ പേരില്‍ സുരേഷ് കല്ലട കമ്പനിയുടെ അഞ്ചു ജീവനക്കാര്‍ കൂടി അറസ്റ്റില്‍. ഇതോടെ യാത്രക്കാരെ മര്‍ദിച്ച കേസില്‍ കല്ലടയുടെ ഏഴു ജീവനക്കാരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ വധശ്രമം അടക്കം ഗൗരവമുള്ള കുറ്റങ്ങള്‍ പോലിസ് ചുമത്തി.ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി വിഷ്ണു, കരുനാഗപ്പള്ളി സ്വദേശി രാജേഷ്, കൊല്ലം മണ്‍ട്രോതുരുത്ത് സ്വദേശി ഗിരിലാല്‍, കോയമ്പത്തൂര്‍ സ്വദേശി കുമാര്‍, കാരയ്ക്കല്‍ അന്‍വര്‍ എന്നിവരാണ് ഇന്ന് പിടിയിലായത്. തൃശൂര്‍ കൊടകര സ്വദേശി ജിതിന്‍, ആറ്റിങ്ങല്‍ സ്വദേശി ജയേഷ് എന്നിവര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. അതിനിടെ പുതിയ വിശദീകരണവുമായി കല്ലട വീണ്ടും രംഗത്തെത്തി. കേടായ ബസ്സിന് പകരം ബസ് ആവശ്യപ്പെട്ട് യാത്രക്കാരാണ് ആദ്യം മര്‍ദിച്ചതെന്ന് ആരോപിച്ച് ജീവനക്കാരന്റെ പ്രതികരണവും ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരിക്കുകയാണ് കമ്പനി.

Similar News