'ഹിന്ദു പാകിസ്താന്‍': ശശി തരൂരിനെതിരായ അറസ്റ്റ് വാറണ്ടിന് സ്‌റ്റേ

കഴിഞ്ഞ വര്‍ഷം തരൂര്‍ നടത്തിയ ഹിന്ദു പാകിസ്താന്‍ പരാമര്‍ശത്തിനെതിരേ കൊല്‍ക്കത്ത സിറ്റി കോടതി പുറപ്പെടുവിച്ച വാറന്റാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

Update: 2019-08-22 19:17 GMT

കൊല്‍ക്കത്ത: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരായ അറസ്റ്റ് വാറന്റിന് കല്‍ക്കട്ട ഹൈക്കോടതിയുടെ സ്റ്റേ. കഴിഞ്ഞ വര്‍ഷം തരൂര്‍ നടത്തിയ ഹിന്ദു പാകിസ്താന്‍ പരാമര്‍ശത്തിനെതിരേ കൊല്‍ക്കത്ത സിറ്റി കോടതി പുറപ്പെടുവിച്ച വാറന്റാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി രാജശേഖര്‍ മാന്തയാണ് കേസ് പരിഗണിച്ചത്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കും എന്ന പരാമര്‍ശമാണ് കേസിനാധാരം. സുമിത് ചൗധരി എന്ന വ്യക്തിയുടെ പരാതിയിലാണ് കൊല്‍ക്കത്ത സിറ്റി കോടതി തരൂരിനെതിരേ വാറന്റ് പുറപ്പെടുവിച്ചത്.

തിരുവനന്തപുരത്ത് നടന്ന പരിപാടിയിലാണ് തരൂര്‍ 'ഹിന്ദു പാകിസ്താന്‍' പരാമര്‍ശം നടത്തിയത്. പരാമര്‍ശം വിവാദമാവുകയും ബിജെപി തരൂര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തരൂരിന്റെ പരാമര്‍ശം ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്നായിരുന്നു പരാതിയിലെ വാദം.

Tags:    

Similar News