ഗസയിലെ ഇസ്രായേല്‍ നരനായാട്ടിനെ ശക്തമായി അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

അധിനിവേശ ശക്തിയായ ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങളും തീരുമാനങ്ങളും നിരന്തരം ലംഘിക്കുന്നതിന്റെ തുടര്‍ച്ചയാണിതെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി ചൂണ്ടിക്കാട്ടി.

Update: 2022-08-08 01:58 GMT

റിയാദ്: ഗസയിലെ ഇസ്രായേല്‍ നടത്തുന്ന മനുഷ്യക്കുരുതിയേയും മസ്ജിദ് അഖ്‌സയിലേക്ക് അതിക്രമിച്ച് കയറിയ സംഭവത്തേയും ശക്തമായി അപലപിച്ച് ഒഐസിയും സൗദി അറേബ്യയും. അധിനിവേശ ശക്തിയായ ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങളും തീരുമാനങ്ങളും നിരന്തരം ലംഘിക്കുന്നതിന്റെ തുടര്‍ച്ചയാണിതെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി ചൂണ്ടിക്കാട്ടി.

അധിനിവേശ ശക്തിയായ ഇസ്രായില്‍ അന്താരാഷ്ട്ര നിയമങ്ങളും തീരുമാനങ്ങളും നിരന്തരം ലംഘിക്കുന്നതിന്റെ തുടര്‍ച്ചയാണിത്. രൂക്ഷമായ ആക്രമണങ്ങളുടെ അനന്തര ഫലങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രയേലിനാണ്. അന്യായമായ ഈ ആക്രമണം അവസാനിപ്പിക്കുന്നതിലും ഫലസ്തീന്‍ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം ലഭ്യമാക്കുന്നതിലും യുഎന്‍ രക്ഷാ സമിതി അടക്കം ആഗോള സമൂഹം ഉത്തരവാദിത്തങ്ങള്‍ വഹിക്കണമെന്ന് ഒഐസി ആവശ്യപ്പെട്ടു.ഫലസ്തീന്‍ജനതക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് സൗദി വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. മുഴുവന്‍ അന്താരാഷ്ട്ര തീരുമാനങ്ങളും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട അടിസ്ഥാനതത്വങ്ങളും ഇസ്രയേല്‍ മറികടക്കുകയാണെന്ന് അറബ് പാര്‍ലമെന്റും മുന്നറിയിപ്പ് നല്‍കി. സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ആക്രമണം ഇസ്രയേല്‍ അവസാനിപ്പിക്കണമെന്ന് സൗദി വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഫലസ്തീന്‍ ജനതക്കൊപ്പമാണ് സൗദിയെന്നും മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ നൂറിലേറെ റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് ഫലസ്തീന്‍ വിമത ഗ്രൂപ്പുകള്‍ അയച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം എല്ലാ ശ്രമങ്ങളും നടത്തണമെന്നും സൗദി ആവശ്യപ്പെട്ടു.

36 പേരാണ് ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ നിരവധി പിഞ്ചു കുട്ടികളും ഉള്‍പ്പെടും.150 ഓളം പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്.

Tags:    

Similar News