കൊവിഡ് വ്യാപനം; ആലപ്പുഴ തീരമേഖലയില്‍ മല്‍സ്യബന്ധനവും വില്‍പനയും നിരോധിച്ചു

ആലപ്പുഴ ചെന്നിത്തലയില്‍ കഴിഞ്ഞ ദിവസം മരിച്ച യുവദമ്പതികളില്‍ ഭാര്യയ്ക്ക് കൊവിഡ് സ്ഥീരീകരിച്ചു. മാവേലിക്കര വെട്ടിയാര്‍ സ്വദേശി ദേവിക ദാസിനാണ് രോഗം സ്ഥിരീകരിച്ചത്.

Update: 2020-07-09 09:19 GMT
ആലപ്പുഴ:  തീരമേഖലയില്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയുടെ തീരമേഖലയില്‍ മത്സ്യബന്ധനവും വില്‍പ്പനയും നിരോധിച്ചു. ജൂലൈ ഒന്‍പത് പകല്‍ മൂന്നുമണി മുതല്‍ ജൂലൈ 16 രാത്രി പന്ത്രണ്ട് മണിവരെയാണ് നിരോധനം. കൊവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളികളുടെ രോഗ ഉറവിടം കണ്ടെത്താന്‍ ഇതുവരെ കഴിയാത്തതിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടി. ജില്ലയിലെ തീരപ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനും വിപണനത്തിനും അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും ധാരാളമായി ആളുകള്‍ എത്തിച്ചേരുന്ന സാഹചര്യം സ്ഥിതി ഗുരുതരമാക്കുകയാണ്. തുടര്‍ന്നാണ് ജില്ലാ ഭരണകൂടം കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്.

അതേസമയം ആലപ്പുഴ ചെന്നിത്തലയില്‍ കഴിഞ്ഞ ദിവസം മരിച്ച യുവദമ്പതികളില്‍ ഭാര്യയ്ക്ക് കൊവിഡ് സ്ഥീരീകരിച്ചു. മാവേലിക്കര വെട്ടിയാര്‍ സ്വദേശി ദേവിക ദാസിനാണ് രോഗം സ്ഥിരീകരിച്ചത്. മരണ ശേഷം നടത്തിയ കൊവിഡ് പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇവരുടെ രോഗ ഉറവിടം അറിയില്ല. ഇന്‍ക്വസ്സ്റ്റ് നടപടികള്‍ നടത്തിയ മാന്നാര്‍ പോലിസിനോടും മറ്റ് ഉദ്യോഗസ്ഥരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. പത്തനംതിട്ട സ്വദേശി ജിതിന്‍ , ഭാര്യ ദേവിക എന്നിവരെ ചൊവ്വാഴ്ചയാണ് വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


Tags:    

Similar News