പതിനാലുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് വധശിക്ഷ

മകളെ രണ്ട് വര്‍ഷത്തോളം നിരന്തരമായി ഭര്‍ത്താവ് പീഡിപ്പിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ മാതാവാണ് പോലിസില്‍ പരാതി നല്‍കിയത്

Update: 2021-11-25 01:06 GMT

ലക്‌നൗ: പതിനാലു വയസ്സുകാരിയായ സ്വന്തം മകളെ നിരന്തരമായി പീഡിപ്പിച്ച പിതാവിന് വധശിക്ഷ വിധിച്ച് ഉത്തര്‍ പ്രദേശ് കോടതി. ഉത്തര്‍ പ്രദേശിലെ ബഹ്‌റൈച്ചിലെ ജില്ലാ കോടതിയാണ് രണ്ടുവര്‍ഷത്തോളം മകളെ പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ വിധിച്ചത്. ഏഴു ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നിതിന്‍ പാണ്ഡെയാണ് അപൂര്‍വ്വമായ വിധി പറഞ്ഞത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പിതാവ് നന്നു ഖാനെയാണ് വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്. മകളെ രണ്ട് വര്‍ഷത്തോളം നിരന്തരമായി ഭര്‍ത്താവ് പീഡിപ്പിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ മാതാവാണ് പോലിസില്‍ പരാതി നല്‍കിയത്. 2021 ആഗസ്റ്റ് 25 നാണ് പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം സംബന്ധിച്ച അന്വേഷണം പോലിസ് പതിനൊന്നു ദിവസം കൊണ്ട് പൂര്‍ത്തിയാക്കി.അറസ്റ്റിലായ നന്നുഖാന്‍ സഹോദരിയെ പീഡിപ്പിക്കുന്നത് മൂന്ന് തവണ താന്‍ കണ്ടിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ വിചാരണ വേളയില്‍ വെളിപ്പെടുത്തി. പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രമെടുത്ത പിതാവ് അതുവച്ച് കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്നും പറയുന്നു. പീഡനവിവരം മാതാവിനെ അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെയും മാതാവിനെയും ഇയാള്‍ മര്‍ദിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News