ഓക്സിജൻ ക്ഷാമം: സ്വകാര്യ ആശുപത്രിയിലെ മരണങ്ങളിൽ ഡൽഹി മുഖ്യമന്ത്രി അനുശോചിച്ചു
ഡൽഹിയിലെ ബാത്ര ആശുപത്രിയിൽ ചികിൽസയ്ക്കായി ഓക്സിജന്റെ അഭാവം മൂലം ഡോക്ടർ ഉൾപ്പെടെ എട്ട് കൊവിഡ് രോഗികൾ ശനിയാഴ്ച രാവിലെ മരിച്ചു.
ന്യൂഡൽഹി: ഡൽഹിയിലെ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിൽസയ്ക്കിടെ ഓക്സിജൻ ക്ഷാമം മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ മരണത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അനുശോചിച്ചു.
വാർത്തകൾ വളരെ വേദനാജനകമാണ്. കൃത്യസമയത്ത് ഓക്സിജൻ നൽകി അവരുടെ ജീവൻ രക്ഷിക്കാമായിരുന്നു. ഡൽഹിക്ക് ഓക്സിജൻ നൽകണം. അത്തരം മരണങ്ങൾ ഇനി നമുക്ക് കാണാൻ കഴിയില്ല. ഡൽഹിക്ക് 976 ടൺ ഓക്സിജൻ ആവശ്യമാണ്, ഇന്നലെ 312 ടൺ ഓക്സിജൻ മാത്രമാണ് നൽകിയത് ഇത്രയും കുറഞ്ഞ ഓക്സിജനുമായി ഡൽഹി എങ്ങനെ ശ്വസിക്കും? കെജ്‌രിവാളിനെ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
ഡൽഹിയിലെ ബാത്ര ആശുപത്രിയിൽ ചികിൽസയ്ക്കായി ഓക്സിജന്റെ അഭാവം മൂലം ഡോക്ടർ ഉൾപ്പെടെ എട്ട് കൊവിഡ് രോഗികൾ ശനിയാഴ്ച രാവിലെ മരിച്ചു.
രാജ്യത്ത് പ്രതിദിനം 10,000 മെട്രിക് ടൺ ഓക്സിജൻ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് ഡൽഹി ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. 7500 മെട്രിക് ടൺ പ്രതിദിനം മിച്ചമാണ്. ഡൽഹിക്ക് 976 മെട്രിക് ടൺ ആവശ്യമാണ്, എന്നിട്ടും ഡൽഹിയുടെ ക്വാട്ട 490 മെട്രിക് ടൺ മാത്രമാണ് ലഭിക്കുന്നത്, എന്തുകൊണ്ട്? എന്തിനാണ് ജനങ്ങളുടെ ജീവിതവുമായി കളിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
അനുവദിച്ച 490 മെട്രിക് ടൺ ഓക്സിജൻ വിതരണം ഇന്ന് ഏതുവിധേനയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഡൽഹി ഹൈക്കോടതി കേന്ദ്രത്തിന് നിർദേശം നൽകി. ഓക്സിജന്റെ കുറവ് സംബന്ധിച്ച് ഒന്നിലധികം ആശുപത്രികൾ അറിയിച്ചപ്പോഴാണ് ജസ്റ്റിസുമാരായ വിപിൻ സംഘിയുടെയും രേഖ പല്ലിയുടെയും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
