ജാലിയന്‍വാലാബാഗ് കൂട്ടക്കൊല: ക്ഷമാപണവുമായി ബ്രിട്ടന്‍; ഖേദപ്രകടനം 100 വര്‍ഷങ്ങള്‍ക്ക് ശേഷം

Update: 2019-04-10 13:18 GMT

ലണ്ടന്‍: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടന്റെ ഖേദ പ്രകടനം. 1919ല്‍ ബ്രിട്ടീഷ് സേന നടത്തിയ കിരാതമായ കൂട്ടക്കൊലയില്‍ പ്രധാനമന്ത്രി തേരേസ മേ ആണ് പാര്‍ലമെന്റില്‍ അഗാധമായ ഖേദം പ്രകടിപ്പിച്ചത്.

പ്രതിപക്ഷനേതാവ് ജെര്‍മി കോര്‍ബിന്‍ ആണ് ജാലിയാന്‍ വാലാബാഗ് സംഭവത്തില്‍ ബ്രിട്ടന്‍ നിരുപാധികം മാപ്പ് പറയണമെന്ന് പാര്‍ലമന്റില്‍ ആവശ്യപ്പെട്ടത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ സംഭവിച്ചതെന്താണെന്ന് തങ്ങള്‍ക്ക് ബോദ്ധ്യമുണ്ട്. കൂട്ടക്കൊലയില്‍ തങ്ങള്‍ അഗാധമായി ഖേദിക്കുന്നതായി

തെരേസ മേ പാര്‍ലമെന്റില്‍ പറഞ്ഞു.1919 ഏപ്രില്‍ 13നാണ് ജാലിയന്‍വാലാബാഗില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള ആയിരക്കണക്കിന് പേര്‍ ജനറല്‍ ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചത്. എന്നാല്‍ 400 പേര്‍ മരിച്ചുവെന്നാണ് ബ്രിട്ടീഷ് രേഖകളില്‍ ഉള്ളത്.2013ല്‍ ഇന്ത്യ സന്ദര്‍ശിച്ച മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ കൂട്ടക്കൊലയെ ലജ്ജാകരമെന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ ഖേദപ്രകടനം നടത്തിയിരുന്നില്ല.

Tags:    

Similar News