കരിപ്പൂർ വിമാനപകടം മരണം എട്ടായി

ആശുപത്രിയിലെക്ക് എത്തിക്കുന്ന ഭൂരിഭാഗം പേരുടേയും നില അതീവ ഗരുതരമാണ്.

Update: 2020-08-07 16:48 GMT

കോഴിക്കോട്: കരിപ്പൂർ വിമാനപകടം മരണം എട്ടായി. വെള്ളിയാഴ്ച്ച രാത്രി 7.30 നാണ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി മുപ്പതടി താഴ്ച്ചയിലേക്ക് പതിച്ചത്. അപകടത്തിൽ വിമാനം രണ്ടായി പിളരുകയായിരുന്നു.

പൈലറ്റിന് പുറമെ കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാരും മരിച്ചു. മലപ്പുറത്തെ ആശുപത്രിയിലെത്തിച്ച സ്ത്രീയും രണ്ട് കുട്ടികളും മരിച്ചെന്ന് മലപ്പുറം ഡിഎംഒ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. പൈലറ്റ് ഡിവി സാഥെ, കോഴിക്കോട് സ്വദേശികളായ ഷറഫുദ്ദീൻ, രാജീവ് എന്നിവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് എത്തിച്ചിരുന്നത്. രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളജിലും മരണപ്പെട്ടു.

രക്ഷാപ്രവർത്തകര്‍ ആശുപത്രിയിലെക്ക് എത്തിക്കുന്ന ഭൂരിഭാഗം പേരുടേയും നില അതീവ ഗരുതരമാണ്. കരിപ്പൂർ എയർപോർട്ടിൽ വിമാനം റൺവെയിൽ നിന്ന് തെന്നിമാറിയതിനെത്തുsർന്നുള്ള അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു. യാത്രക്കാരുടെ ബന്ധുക്കൾക്ക് വിവരങ്ങൾക്കായി 0495 2376901, 04832719493 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം  

Similar News