രാജ്യം വാക്‌സിന്‍ നായകസ്ഥാനത്തുനിന്ന് വാക്‌സിന്‍ യാചക സ്ഥാനത്തെത്തി: കോണ്‍ഗ്രസ്

Update: 2021-04-21 12:52 GMT

ന്യൂഡല്‍ഹി: രാജ്യം വാക്‌സിന്‍ നായകസ്ഥാനത്തു നിന്ന് വാക്‌സിന്‍ യാചകരെന്ന സ്ഥാനത്തെത്തിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍. വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരേ കടന്നാക്രമിച്ചത്. കൊവിഡ് രോഗികളെ പരിശോധിക്കുന്നതിനു പകരം സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് വാചകമടി മാത്രമാണ്. സംസ്ഥാനങ്ങളും സാധാരണക്കാരും സമാശ്വാസം പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കള്‍ ആയിരുന്നിട്ടും ഇതുവരെ വെറും 1.3 ശതമാനം ഇന്ത്യക്കാര്‍ക്ക് മാത്രമാണ് കൊവിഡ് വാക്‌സിന്റെ രണ്ടു ഡോസും നല്‍കാനായത്. ഇത് എന്തുകൊണ്ടാണ് എന്നതിന് പ്രധാനമന്ത്രി ഉത്തരം നല്‍കണം. ലോകത്തെ വലിയ മരുന്ന് നിര്‍മാതാക്കളിലൊന്നായിട്ടും എന്തുകൊണ്ടാണ് ജീവന്‍രക്ഷാ മരുന്നുകളുടെ കാര്യത്തില്‍ കടുത്ത ദൗര്‍ലഭ്യം നേരിടുന്നുവെന്നും അദ്ദേഹം ചോദിച്ചു.

Country has moved from vaccine leader to vaccine beggar: Congress

Tags:    

Similar News