ലോകത്ത് കൊവിഡ് ബാധിതര്‍ 2.2 കോടി; ആകെ മരണം 7.38 ലക്ഷം; ബ്രസീലില്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു

Update: 2020-08-11 03:38 GMT

ന്യുയോര്‍ക്ക്: വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.2 കോടി കടന്നു. 2,02,46,580 പേര്‍ക്കാണ് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 64,00,525 പേര്‍ നിലവില്‍ ചികില്‍സയിലാണ്. 7,38,695 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.

അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളിലാണ് ഏറ്റവുമധികം കൊവിഡ് ബാധിതര്‍. അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നിട്ടും ശമനമില്ലാതെ തുടരുകയാണ്. 52,51,446 ആളുകള്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 1,66,192 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 45,000 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കാലിഫോര്‍ണിയ, ഫ്ളോറിഡ, ടെക്സസ്, ന്യൂയോര്‍ക്ക്, ജോര്‍ജിയ എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് കൊവിഡ് അതിവേഗം പടര്‍ന്നുപിടിക്കുന്നത്.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത് (52,51,446), ബ്രസീല്‍ (3,057,470). മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 2,267,153 കേസുകളുണ്ട്. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ പ്രതിദിനം 60,000 ത്തിലധികം വരെ ഉയര്‍ന്നു. ഇത് ദിവസേന ഏറ്റവും കൂടുതല്‍ അണുബാധയുള്ള രാജ്യമായി മാറുന്നു. ഇന്ത്യയില്‍ ഇതുവരെ 2,45,83,558 സാംപിളുകളാണ് പരിശോധന നടത്തിയത്. മഹാരാഷ്ട്ര, ന്യൂഡല്‍ഹി, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതര്‍ പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത്. റഷ്യ (8,92,654), ദക്ഷിണാഫ്രിക്ക (5,63,598), മെക്സിക്കോ (4,85,836), പെറു (4,78,024), കൊളംബിയ (3,97,623), ചില്ലി (3,75,044), സ്പെയിന്‍ (3,70,060) എന്നിങ്ങനെയാണ് രോഗബാധിച്ച ആദ്യ പത്ത് രാജ്യങ്ങളുടെ എണ്ണം.




Tags: