'എങ്ങനെയാണിയാള്‍ തെരുവിലൂടെ നടക്കുന്നത്'; സദ്ഗുരുവിനെതിരെ ദിവ്യ സ്പന്ദന

വിദ്യാര്‍ഥി നേതാക്കളായ കനയ്യകുമാറിനും ഉമര്‍ ഖാലിദിനും എതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തപ്പോള്‍ വിദ്യാര്‍ഥി നേതാക്കള്‍ ഇനി തെരുവുകളിലൂടെ നടക്കരുത് എന്ന് സദ്ഗുരു അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരേയാണ് സ്പന്ദനയുടെ ട്വീറ്റ്.

Update: 2019-03-06 01:08 GMT
ന്യൂദല്‍ഹി: വിദ്യാര്‍ഥി നേതാക്കല്‍ ഇനി തെരുവിലൂടെ നടക്കരുതെന്ന് അഭിപ്രായപ്പെട്ട സദ്ഗുരുവിനെതിരേ ദിവ്യ സ്പന്ദന. ഭാര്യയെ കൊല ചെയ്‌തെന്ന പരാതിയില്‍ പോലിസ് കേസെടുത്ത സദ്ഗുരു എങ്ങനെയാണ് തെരുവില്‍ ഇറങ്ങി നടക്കുന്നതെന്ന് കോണ്‍ഗ്രസ്സ് ഐടി സെല്‍ അധ്യക്ഷ ദിവ്യ സ്പന്ദന ചോദിക്കുന്നു. വിദ്യാര്‍ഥി നേതാക്കളായ കനയ്യകുമാറിനും ഉമര്‍ ഖാലിദിനും എതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തപ്പോള്‍ വിദ്യാര്‍ഥി നേതാക്കള്‍ ഇനി തെരുവുകളിലൂടെ നടക്കരുത് എന്ന് സദ്ഗുരു അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരേയാണ് സ്പന്ദനയുടെ ട്വീറ്റ്.

1997 ജനുവരിയില്‍ സദ്ഗുരുവിന്റെ ഭാര്യ വിജയകുമാരി അസ്വാഭാവിക സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് വിജയകുമാരിയുടെ പിതാവ് ടി.എസ് ഗംഗണ്ണ ജഗ്ഗി വാസുദേവിന് വിജയകുമാരിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തങ്ങളുടെ സമുദായത്തില്‍ മരിച്ചു കഴിഞ്ഞാല്‍ മൃതദേഹം ദഹിപ്പിക്കില്ലെന്നും എന്നാല്‍ വിജയകുമാരിയുടെ മൃതദേഹം ജഗ്ഗി വാസുദേവ് ദഹിപ്പിക്കുകയാണ് ചെയ്തതെന്നും അന്ന് ഗംഗണ്ണ നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നു.

ആശ്രമത്തിലെ അന്തേവാസിയുമായി ജഗ്ഗിക്ക് ബന്ധമുണ്ടായിരുന്നതായി വിജയകുമാരി അറിഞ്ഞിരുന്നെന്നും ഇത് ജഗ്ഗി മനസ്സിലാക്കിയതിനു ശേഷമാണ് വിജയകുമാരിയുടെ മരണമെന്നും ഗംഗണ്ണ പരാതിയില്‍ പറഞ്ഞിരുന്നു. ഈ സംഭവം റിപ്പോര്‍ട്ട് ചെയ്ത ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന്റെ പത്രക്കട്ടിംഗ് ഉപയോഗിച്ചാണ് ദിവ്യ സ്പന്ദന ഈ സംഭവം വീണ്ടും ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത്. ചിത്രത്തോടൊപ്പം 'എങ്ങനെയാണിയാള്‍ തെരുവിലൂടെ നടക്കുന്നത് എന്ന്' ദിവ്യ ട്വീറ്റ് ചെയ്തു.


Tags:    

Similar News