സിദ്ദീഖ് കാപ്പനു വേണ്ടി മുഖ്യമന്ത്രിയുടെ കത്ത്: പ്രതിഷേധങ്ങളെ ഒതുക്കാനുള്ള ചടങ്ങാവരുതെന്ന് പി അബ്ദുല്‍ മജീദ് ഫൈസി

Update: 2021-04-25 17:29 GMT

കോഴിക്കോട്: സിദ്ദീഖ് കാപ്പനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതിയതിനെ നിസ്സാരമാക്കുന്നില്ലെന്നും എന്നാല്‍ ഇത് പ്രതിഷേധങ്ങളെ ഒതുക്കാനുള്ള ഒരു ചടങ്ങ് മാത്രമാവരുതെന്നും എസ് ഡിപി ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. സിദ്ദീഖിന് വിദഗ്ധ ചികില്‍സയും മാനുഷിക പരിഗണനയും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കേരള സര്‍ക്കാരിന് സാധിക്കണം. അതിനുള്ള നിരന്തര ഇടപെടല്‍ ഉണ്ടാവേണ്ടതുണ്ട്. മലയാളികളെ കള്ളക്കേസില്‍ കുടുക്കി യുപി ജയിലിലടക്കുന്നതിന്റെ പിറകില്‍ സംഘപരിവാറിന് പ്രത്യേക അജണ്ടയുണ്ട്. കാപ്പനു പുറമെ അന്‍ഷാദും ഫിറോസ്ഖാനും റഊഫ് ഷെരീഫും ഉള്‍പ്പെടെയുള്ള യുവാക്കള്‍ അതിന്റെ ഇരകളാണ്. ആര്‍എസ്എസ്സിന്റെ കേരള അജണ്ട തിരിച്ചറിയാത്തവര്‍ അന്ധന്‍മാരാണ്. കണ്ടറിയാത്തവന്‍ കൊണ്ടറിയുമെന്നും പി അബ്ദുല്‍ മജീദ് ഫൈസി ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

CM's letter for Siddique Kappan:comment by P Abdul Majeed Faizi

Tags:    

Similar News