വീണ്ടും ബിജെപി അധികാരത്തിലെത്തിയാൽ രാജ്യത്തെ 3,500 പള്ളികളും തകർക്കും: അസം എംപി

ഖുർആൻ അനുവദിച്ചിട്ടുള്ള മുത്തലാഖ് അല്ലാഹുവിന്റെ വചനമാണെന്നും എന്നാൽ നരേന്ദ്ര മോദി സർക്കാർ അത് നശിപ്പിച്ചു

Update: 2021-01-21 09:51 GMT

ഗുവാഹത്തി: ഡൽഹിയിൽ അടുത്ത സർക്കാർ രൂപീകരിച്ചാൽ രാജ്യത്തെ 3,500 പള്ളികൾ ബിജെപി തകർക്കുമെന്ന് അസം എംപി മൗലാന ബദറുദ്ദീൻ അജ്മൽ. അദ്ദേഹത്തിന്റെ മണ്ഡലമായ ദുബ്രിയിലെ ഗൗരിപൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"നിങ്ങളുടെ പ്രദേശത്തെ വിവിധ പള്ളികൾ ബിജെപിയുടെ റഡാറിലാണ്. ഇന്ത്യയിലെ 3,500 പള്ളികൾ ഇവരുടെ പട്ടികയിലുണ്ട്. ഡൽഹിയിൽ അടുത്ത സർക്കാർ രൂപീകരിച്ചാൽ ഇവ പൊളിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഖുർആൻ അനുവദിച്ചിട്ടുള്ള മുത്തലാഖ് അല്ലാഹുവിന്റെ വചനമാണെന്നും എന്നാൽ നരേന്ദ്ര മോദി സർക്കാർ അത് നശിപ്പിച്ചു. ബാബരി മസ്ജിദ് തകർത്തത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.

അസമിൽ ബിജെപി അധികാരം നിലനിർത്തിയാൽ ഞാൻ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കും. സ്ത്രീകൾക്ക് ബുർഖ ധരിച്ച് പുറത്തിറങ്ങാൻ കഴിയില്ല, താടി വളർത്തുകയും തൊപ്പി ധരിക്കുകയും ചെയ്യുന്നവർക്ക് വീടുകളിൽ നിന്ന് പുറത്തുപോകാൻ കഴിയില്ല, നിങ്ങൾക്കെല്ലാവർക്കും പള്ളികളിൽ നമസ്കരിക്കാൻ കഴിയില്ലെന്നും ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എഐയുഡിഎഫ്) നേതാവായ അജ്മൽ അവകാശപ്പെട്ടു.

Similar News